കോണ്ടം കൈയിലില്ല, കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പശ തേച്ചു; 25കാരന്‍ മരിച്ചു

ഗുജറാത്തില്‍ സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പാക്കാന്‍ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച യുവാവ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പാക്കാന്‍ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച യുവാവ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചു. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ച സമയത്ത് ഇരുവരുടെയും കൈയില്‍ കോണ്ടം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സാഹസത്തിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദിലാണ് സംഭവം. 25 വയസുള്ള സല്‍മാന്‍ മിര്‍സയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. മിര്‍സയും കാമുകിയും മയക്കുമരുന്നിന് അടിമകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 22ന് നഗരത്തിലെ ഹോട്ടലില്‍ ഇരുവരും ഒരുമിച്ച് പോയി. ഇവിടെ വച്ച് ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചു. തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സമയത്താണ് കോണ്ടം കൈയില്‍ ഇല്ല എന്ന കാര്യം ഇരുവരും ഓര്‍ത്തത്. തുടര്‍ന്ന് സ്വകാര്യഭാഗത്ത് പശ തേയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചിലര്‍ മയക്കുമരുന്നായും ഉപയോഗിക്കുന്ന വൈറ്റ്‌നറിന്റെ കൂടെ പശ ഇടയ്ക്കിടെ ഇവര്‍ ഉപയോഗിക്കാറുണ്ട്. അതിനാല്‍ പശ എപ്പോഴും ഇവര്‍ കൈയില്‍ കൊണ്ടുനടക്കാറുണ്ടെന്നാണ് റിേേപ്പാര്‍ട്ടുകള്‍.

ഇതിന് പിന്നാലെ മിര്‍സയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. കുറ്റിക്കാടില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് ആരോഗ്യനില വഷളായ യുവാവിന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ 25ന് യുവാവിന്റെ ബന്ധു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പശ ഉപയോഗിച്ചതാകാം യുവാവിന്റെ ആരോഗ്യനിലയെ ബാധിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com