അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ ശ്രമമില്ല; ഭൂമി തിരിച്ചുപിടിക്കണം; യോഗി ആദിത്യനാഥിന് കത്തയച്ച് ബിജെപി നേതാവ്

സുപ്രീം കോടതി വിധിക്ക് ശേഷം അവിടെ മുസ്ലീം പള്ളി നിര്‍മിക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ലെന്ന് ബിജെപി നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
Ayodhya mosque
ബാബറി മസ്ജിദ് ഫയല്‍
Updated on
1 min read

അയോധ്യ: അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ നല്‍കിയ ഭൂമി തിരിച്ചുപടിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ നല്‍കിയ സ്ഥലത്ത് പള്ളി നിര്‍മിക്കാനുള്ള ശ്രമങ്ങളൊന്നുമില്ലാത്ത പശ്ചാത്തലത്തിലാണ് ബിജെപി നേതാവ് രജനീഷ് സിങ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

വര്‍ഷങ്ങള്‍ നീണ്ട അയോധ്യ ഭൂമിതര്‍ക്ക കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും പള്ളിക്കായി പകരം അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിനല്‍കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ അയോധ്യയിലെ ധനിപൂരില്‍ സംസ്ഥാന സര്‍ക്കാര്‍ പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി അനുവദിച്ചു. പുതിയ പള്ളി പണിയുന്നതിനായി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പിന്നീട് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ രൂപീകരിക്കുകയും ചെയ്തു.

സുപ്രീം കോടതി വിധിക്ക് ശേഷം അവിടെ മുസ്ലീം പള്ളി നിര്‍മിക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ലെന്ന് ബിജെപി നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. അവിടെ പള്ളി നിര്‍മിക്കലല്ല അവരുടെ ലക്ഷ്യമെന്നും പള്ളിയുടെ മറവില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും രജനീഷ് സിങ് ആരോപിച്ചു. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് അയോധ്യയില്‍ അനുവദിച്ച ഭൂമി മസ്ജിദിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി ഉത്തരവുകള്‍ പാലിച്ച് ഭൂമി ഉപയോഗിക്കാന്‍ അയോധ്യ മസ്ജിദ് ട്രസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അതിനു കഴിയുന്നില്ലെങ്കില്‍, ഭൂമി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഭുമി സര്‍ക്കാര്‍ തിരികെ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ താജ്മഹല്‍ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് രജനീഷ് സിങ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com