അതിര്‍ത്തിയില്‍ മാത്രമല്ല, പാകിസ്ഥാന്‍ സൈനിക ആസ്ഥാനം വരെ ഇന്ത്യന്‍ ആക്രമണത്തില്‍ വിറച്ചു: രാജ്‌നാഥ് സിങ്

ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി അതിര്‍ത്തിമേഖലകളില്‍ മാത്രമായി ചുരുങ്ങിയില്ലെന്നും റാവല്‍പിണ്ടിയിലെ പാകിസ്ഥാന്റെ സൈനിക ആസ്ഥാനത്തും ശക്തമായി ആക്രമണം നടത്തിയെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
raj nath singh
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നിരവധി സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച ഇന്ത്യാവിരുദ്ധ-തീവ്രവാദസംഘടനകളോട് ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യം പകരം വീട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ലഖ്നൗവിലെ ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പ്രൊഡക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.

ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി അതിര്‍ത്തിമേഖലകളില്‍ മാത്രമായി ചുരുങ്ങിയില്ലെന്നും റാവല്‍പിണ്ടിയിലെ പാകിസ്ഥാന്റെ സൈനിക ആസ്ഥാനത്തും ശക്തമായി ആക്രമണം നടത്തിയെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാധാരണക്കാരെയും ആരാധനാലയങ്ങളെയും ലക്ഷ്യംവെച്ചുള്ള പാക് പ്രതികരണത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍, സൈന്യം കൃത്യതയോടെ ഭീകരവാദ കേന്ദ്രങ്ങളെ മാത്രമാണ് തകര്‍ത്തതെന്നും രാജ്നാഥ് സിങ് പറഞ്ഞു.

'ഇന്ന്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മള്‍ നിരന്തരം നമ്മുടെ ശക്തി വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ത്യയെയും നമ്മുടെ രാജ്യത്തെ ആക്രമിക്കുകയും നിരവധി കുടുംബങ്ങളെ നശിപ്പിക്കുകയും ചെയ്ത തീവ്രവാദ സംഘടനകളെയും എതിര്‍ത്തവരെ, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സായുധ സേന അവരെ നീതിയുടെ മുന്നില്‍ കൊണ്ടുവന്നു. 'ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു സൈനിക നടപടിയല്ല, മറിച്ച് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സൈനിക ഇച്ഛാശക്തിയുടെ പ്രതീകമാണ്. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ഉറച്ച ദൃഢനിശ്ചയത്തിന്റെയും സൈനിക ശക്തിയുടെയും പ്രകടനമാണ് ഈ ഓപ്പറേഷന്‍,' അദ്ദേഹം ഊന്നിപ്പറഞ്ഞു.

'പാകിസ്ഥാനിലെ തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. ഞങ്ങള്‍ ഒരിക്കലും അവരുടെ സാധാരണ പൗരന്മാരെ ലക്ഷ്യം വച്ചില്ല. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചു. ക്ഷേത്രങ്ങളെയും ഗുരുദ്വാരകളെയും ആക്രമിക്കാന്‍ ശ്രമിച്ചു. മറുപടിയായി, ഇന്ത്യന്‍ സൈന്യം ധൈര്യവും സംയമനവും പ്രകടിപ്പിച്ചു കൊണ്ട് പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്നും രാജ്നാഥ് സിങ് പറഞ്ഞു.

'അതിര്‍ത്തിക്ക് സമീപമുള്ള സൈനിക പോസ്റ്റുകളില്‍ മാത്രം ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയില്ല. ഇന്ത്യയുടെ സൈനിക നടപടിയുടെ പ്രതിധ്വനി പാകിസ്ഥാന്‍ സൈന്യത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവല്‍പിണ്ടിയില്‍ വരെ കേട്ടു. ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ശ്രമിക്കുന്നവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ലോകം മുഴുവന്‍ കണ്ടു. ഉറി ആക്രമണത്തിന് ശേഷം, നമ്മുടെ സൈന്യം പാകിസ്ഥാനില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം പിന്തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇതൊരു 'പുതിയ ഇന്ത്യ'യാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിര്‍ത്തിക്കകത്തും പുറത്തുമുള്ള ഭീകരതയ്ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നല്‍കിയതിനു പിന്നാലെ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ പ്രകോപനമുണ്ടായിരുന്നു. പാകിസ്ഥാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ഇന്ത്യ പ്രതിരോധിക്കുകയും തരിപ്പണമാക്കുകയും ചെയ്തിരുന്നു. മൂന്നുദിവസത്തിലേറെ നീണ്ടുനിന്ന സംഘര്‍ഷത്തിന് ശനിയാഴ്ച വൈകിട്ടത്തെ വെടിനിര്‍ത്തല്‍ ധാരണയോടെയാണ് അയവുണ്ടായത്. എന്നാല്‍, പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കിടെയും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനമുണ്ടാവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anahat Singh in match
Vijay, Mohanlal to Share Stage in Kochi in Support of Operation Toofan
Vindu Dara Singh, Farah Naaz
Today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com