'ദലിതര്‍ക്ക് ഇവിടെ പ്രവേശനം അനുവദനീയമല്ല'; ദമ്പതികളെ ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞ ഒരാള്‍ അറസ്റ്റില്‍

അരസമ്മ ക്ഷേത്തിലാണ് ദലിത് വിഭാഗത്തില്‍പ്പെട്ട ദമ്പതികളെ പ്രാര്‍ഥിക്കുന്നത് തടഞ്ഞത്.
One Arrested in Tumakuru after Dalit newlyweds denied entry to temple
One Arrested in Tumakuru after Dalit newlyweds denied entry to templescreen grab
Updated on
1 min read

ബംഗളൂരു: ദലിത് നവദമ്പതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ അപമാനിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. നാരായണപ്പ എന്ന ഉയര്‍ന്ന ജാതിക്കാരനാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ തൂമകൂരു ജില്ലയിലാണ് സംഭവം.

One Arrested in Tumakuru after Dalit newlyweds denied entry to temple
'കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ല'; പ്രവചിച്ച് മാധ്യമ പ്രവര്‍ത്തക, സൈബര്‍ ചര്‍ച്ച

അരസമ്മ ക്ഷേത്തിലാണ് ദലിത് വിഭാഗത്തില്‍പ്പെട്ട ദമ്പതികളെ പ്രാര്‍ഥിക്കുന്നത് തടഞ്ഞത്. ദലിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദനീയമല്ലെന്നും വീട്ടില്‍ പൂജ നടത്തിയാല്‍ മതിയെന്നും പറഞ്ഞ് ഇയാള്‍ ദമ്പതികളെ ശകാരിച്ചു. ദലിത് ദമ്പതികളെ ശകാരിക്കുന്ന വിഡിയോയും പുറത്തുവന്നു. ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ശ്രീകോവിലിന് മുന്നില്‍ കയറി നിന്നാണ് ഇയാള്‍ ദമ്പതികളെ പ്രാര്‍ഥിക്കുന്നതില്‍ നിന്നും തടഞ്ഞത്. അപമാനിക്കപ്പെട്ട വരന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് തുരുവേക്കരെ പൊലീസ് സ്റ്റേഷനില്‍ എസ്‌സി, എസ്ടി ആക്ട് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

One Arrested in Tumakuru after Dalit newlyweds denied entry to temple
'മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് നല്‍കാനുള്ളതല്ല'; മുസ്ലീം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബിജെപി നേതാവ്; വിഡിയോ

അഞ്ച് പ്രതികളാണ് എഫ്‌ഐആറിലുള്ളത്. മറ്റ് നാല് പ്രതികള്‍ ഒളിവിലാണ്. നേരത്തെ ശിവാജി മഹാരാജ് ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെ കല്ലേറും ചെരിപ്പേറും ഉണ്ടാവുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Summary

One Arrested in Tumakuru after Dalit newlyweds denied entry to temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com