'ശാരീരിക ബന്ധം എന്നു പറഞ്ഞാല്‍ ലൈംഗിക ബന്ധമാണോ?', മൊഴിയില്‍ വ്യക്തതയില്ല; ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന് കോടതി

കേസിലെ സവിശേഷമായ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ശാരീരിക ബന്ധം എന്നത് ബലാത്സംഗമാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞെന്നു വരില്ലെന്നും കോടതി പറഞ്ഞു
Delhi High Court
Delhi High Court file
Updated on
1 min read

ന്യൂഡല്‍ഹി: ശാരീരിക ബന്ധം എന്നു പറഞ്ഞാല്‍ ബലാത്സംഗമോ ലൈംഗികാതിക്രമമോ ആണെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ബലാത്സംഗക്കേസില്‍ പുരുഷന് ലഭിച്ച 10 വര്‍ഷം തടവ് ശിക്ഷയില്‍ അപ്പീല്‍ നല്‍കാനും കുറ്റവിമുക്തനാക്കാനും ഉത്തരവിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

Delhi High Court
കോടതി നടപടികള്‍ മൊബൈലില്‍ പകര്‍ത്തി; സിപിഎം വനിതാ നേതാവിനെ നിര്‍ത്തിപ്പൊരിച്ച് കോടതി; നില്‍ക്കല്‍ ശിക്ഷ

കേസിലെ സവിശേഷമായ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ശാരീരിക ബന്ധം എന്നത് ബലാത്സംഗമാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. ശാരീരിക ബന്ധം നടന്നതായി ഇരയായ കുട്ടിയും അവളുടെ മാതാപിതാക്കളും ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ ശാരീരിക ബന്ധം എന്ന് പറഞ്ഞതിനെ പരാതിക്കാരിക്ക് വിശദീകരിക്കാനോ വേണ്ടത്ര തെളിവുകള്‍ നല്‍കാനോ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

Delhi High Court
റെഡ് അലര്‍ട്ട്: ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

2023ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് പരിഗണിക്കുകയായിരുന്നു കോടതി. 2014ല്‍ വിവാഹം കഴിക്കാമെന്ന വ്യാജേന ഒരു വര്‍ഷത്തിലേറെയായി ബന്ധു താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് 16 കാരി നല്‍കിയ പരാതി. ശാരീരിക ബന്ധം എന്നതുകൊണ്ട് പെണ്‍കുട്ടി എന്താണ് ഉദ്ദേശിച്ചതെന്നും ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന് വിശദീകരിച്ചിട്ടില്ലെന്നും ജഡ്ജി പറഞ്ഞു. പ്രോസിക്യൂഷന്‍ വേണ്ട രീതിയില്‍ അവരുടെ ഭാഗം നിര്‍വഹിച്ചിട്ടില്ലെങ്കില്‍ കോടതികള്‍ക്ക് കാഴ്ചക്കാരായി നില്‍ക്കേണ്ടി വരുമെന്നും ജസ്റ്റിസ് ഒഹ്രി പറഞ്ഞു.

Summary

Use of term 'physical relations' without evidence not sufficient to establish rape: Delhi HC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com