രാത്രി നടക്കാന്‍ ഇറങ്ങി, 24കാരിയായ ഗര്‍ഭിണിയെ തട്ടിക്കാണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; അബോധാവസ്ഥയില്‍ റെയില്‍വേ ട്രാക്കില്‍

ബിഹാറില്‍ 24കാരിയായ ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പറ്റ്‌ന: ബിഹാറില്‍ 24കാരിയായ ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്തു. പീഡനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് അക്രമി സംഘം കടന്നുകളഞ്ഞു. സംഭവത്തില്‍ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന മൂന്നാമത്തെ പ്രതിക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന് വെളിയില്‍ നടക്കാന്‍ ഇറങ്ങിയതാണ് യുവതി. ഈസമയത്ത് ആ വഴി നടന്നുവന്ന രണ്ടുപേര്‍ യുവതിയോട് തുടക്കത്തില്‍ അപമര്യാദയായി പെരുമാറി. തുടര്‍ന്ന് മുഖംപൊത്തി തൊട്ടടുത്തുള്ള കൃഷിയിടത്തിലേക്ക് തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് മറ്റൊരു കൂട്ടുകാരനെയും കൂട്ടി മൂവരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബലാത്സംഗശ്രമം ചെറുക്കാന്‍ ശ്രമിച്ച യുവതിയെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച ശേഷം മൂവരും കടന്നുകളയുകയായിരുന്നു. കുറച്ചു കഴിഞ്ഞ് ബോധം തിരിച്ചുകിട്ടിയ യുവതി ഒച്ചയെടുത്ത് ആളെ കൂട്ടി. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com