മാപ്പു പറഞ്ഞതിന് രേഖകളുണ്ടോ?; രാഹുലിനെ വെല്ലുവിളിച്ച് വിഡി സവര്‍ക്കറുടെ ചെറുമകന്‍

രാഹുല്‍ ഗാന്ധിയുടെ വി ഡി സവര്‍ക്കര്‍ പരാമര്‍ശത്തിന് എതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍
രാഹുൽ ​ഗാന്ധി/ പിടിഐ
രാഹുൽ ​ഗാന്ധി/ പിടിഐ
Updated on
1 min read

മുംബൈ: രാഹുല്‍ ഗാന്ധിയുടെ വി ഡി സവര്‍ക്കര്‍ പരാമര്‍ശത്തിന് എതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ കാണിക്കാന്‍ രഞ്ജിത് സവര്‍ക്കര്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു. 'മാപ്പ് പറയാന്‍ എന്റെ പേര് ഗാന്ധി എന്നാണ് സവര്‍ക്കര്‍ എന്നല്ല' എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെയാണ് സവര്‍ക്കറുടെ ചെറുമകന്‍ രംഗത്തെത്തിയത്. 

'സവര്‍ക്കര്‍ അല്ലാത്തതിനാല്‍ താന്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.സവര്‍ക്കര്‍ മാപ്പ് പറഞ്ഞതായി തെളിയിക്കുന്ന രേഖകള്‍ കാണിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ബാലിശമാണ്'-രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു. 

'രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദേശസ്‌നേഹികളുടെ പേരുകള്‍ ഉപയോഗിക്കുന്നത് അപലപനീയമാണ്. ഇതിനെതിരെ നടപടി എടുക്കണം'- രഞ്ജിത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു. 

മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ പരാമര്‍ശം നടത്തിയത്. സവര്‍ക്കറിനെ അധിക്ഷേപിച്ചതിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com