'കറുത്തപെണ്ണിനെ വെളുപ്പിച്ച പോലെ' ; വിവാദപരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ബിജെപി അധ്യക്ഷന്‍

സംസ്ഥാന ബജറ്റിനെ കറുത്ത വധുവായി താരതമ്യം ചെയ്ത പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് രാജസ്ഥാന്‍ ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ
രാജസ്ഥാന്‍ ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ
രാജസ്ഥാന്‍ ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ
Updated on
1 min read

ജയ്പൂര്‍: സംസ്ഥാന ബജറ്റിനെ കറുത്ത വധുവായി താരതമ്യം ചെയ്ത പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് രാജസ്ഥാന്‍ ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ. 2022-23 വര്‍ഷത്തെ ബജറ്റ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അവതരിപ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ബിജെപി നേതാവിന്റെ വിവാദപരാമര്‍ശം.

ഇതൊരു വെള്ളപൂശിയ ബജറ്റാണ്. കറുത്ത നിറമുള്ള വധുവിനെ ബ്യൂട്ടിപാര്‍ലറില്‍ പോയി വെളുപ്പിച്ചെടുത്തത് പോലെയായി ഈ ബജറ്റ് അവതരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പുനിയയുടെ പരാമര്‍ശത്തിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 

ബജറ്റിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ചിലവാക്കുകള്‍ തന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ താന്‍ അത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്ന ഒരാളല്ല. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പുചോദിക്കുന്നുവെന്ന് ബിജെപി നേതാവ് പറഞ്ഞു. പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര, രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ രഹന റയാസ് തുടങ്ങിയവരും പൂനിയയുടെ പ്രസ്താവനയെ അപലപിച്ചിരുന്നു.

ബജറ്റ് അവതരണത്തില്‍ എംഎല്‍എഎമാര്‍ക്ക് സര്‍ക്കാര്‍ ഒരുലക്ഷം രൂപ വിലമതിക്കുന്ന ഐ ഫോണുകള്‍ സമ്മാനമായി നല്‍കിയിരുന്നു. വിവാദമായതിന് പിന്നാലെ ഫോണുകള്‍ മടക്കിനല്‍കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും എംഎല്‍എമാര്‍ക്ക് ബജറ്റിന്റെ പകര്‍പ്പിനൊപ്പം ഐപാഡുകള്‍ സമ്മാനിച്ചിരുന്നു. 75,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്ന ഫോണുകളാണ് നല്‍കിയത്. ഇതിന് മാത്രം ഒന്നര കോടി രൂപ ഖജനാവില്‍നിന്നും ചെലവഴിച്ചു. അതേസമയം, തങ്ങളുടെ എം.എല്‍.എമാര്‍ ഐഫോണുകള്‍ തിരികെ നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. 200 അംഗ സഭയില്‍ ബി.ജെ.പിക്ക് 71 എം.എല്‍.എമാരാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com