റഷ്യ-യുക്രൈന്‍ യുദ്ധം: ഡിഎന്‍എ സാമ്പിളുകള്‍ ഒത്തുനോക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ മൃതദേഹങ്ങളുമായി ഒത്തുനോക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്
supremecourt
സുപ്രീംകോടതി File
Updated on
1 min read

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരുടെ കുടുംബങ്ങളുമായി ഏകോപനം നടത്തുന്നതിനായി വിദേശകാര്യ മന്ത്രാലയത്തില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ മൃതദേഹങ്ങളുമായി ഒത്തുനോക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്.

ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ നഷ്ടപരിഹാരത്തിനായുള്ള ക്ലെയിമുകള്‍ ഫയല്‍ ചെയ്യാന്‍ ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കണമെന്നും, അതിനുവേണ്ട വിവരങ്ങളും വിവരവിനിമയങ്ങളും അതാത് പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കണമെന്നും കോടതി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനും നഷ്ടപരിഹാര ക്ലെയിമുകള്‍ നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോടും സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റികളോടും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി ആരോപിക്കപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ ഉത്തരവുകള്‍.

supremecourt
പ്രധാനമന്ത്രി മോദിക്കെതിരായ അധിക്ഷേപ പോസ്റ്റുകള്‍: മെറ്റ ഇന്ത്യ തലവനെതിരെ കേസ്
supremecourt
'നിങ്ങളുടെ ചര്‍മത്തിനു രാജ്യത്തിന്റെ ഭാവിയെക്കാള്‍ തിളക്കമുണ്ട്'; പ്രധാനമന്ത്രിയുടെ വിഡിയോയില്‍ വിമര്‍ശിച്ച് അഭിജിത് ദീപ്‌കെ
supremecourt
'പ്രധാനമന്ത്രിയെ വിശ്വസിക്കാന്‍ കഴിയില്ലേ?'; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന സമിതി വിഷയത്തില്‍ സുപ്രീംകോടതിയോട് കേന്ദ്ര സര്‍ക്കാര്‍
Summary

SC directs Centre to appoint nodal officer, assist families killed or missing in Russia-Ukraine war

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com