പിവിസി പൈപ്പ് കൊണ്ട് തല്ലി; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ വൈകീട്ട് വരെ മുറിയില്‍ പൂട്ടിയിട്ടു; പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

പ്രിന്‍സിപ്പല്‍ രാകേഷും അധ്യാപിക ചന്ദ്രികയും ചേര്‍ന്നാണ് മകനെ പിവിസി പൈപ്പുകള്‍ തല്ലിയതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
School authorities booked for beating, confining 5th class student in room
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദനം പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളുരു: കര്‍ണാടകയിലെ ഹോയ്‌സാല നഗറിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. ഒക്ടോബര്‍ പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രിന്‍സിപ്പല്‍ രാകേഷും അധ്യാപിക ചന്ദ്രികയും ചേര്‍ന്നാണ് മകനെ പിവിസി പൈപ്പുകള്‍ തല്ലിയതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. രക്തം വരുന്നതുവരെ മര്‍ദിച്ചെന്നും അതിനുഷേഷം വൈകീട്ടുവരെ മുറിയില്‍ പൂട്ടിയിട്ടതായും കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു.

School authorities booked for beating, confining 5th class student in room
എന്‍ജിനീയറുടെ ആത്മഹത്യ: ഒല സിഇഒയ്‌ക്കെതിരെ കേസെടുത്തു

സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഉടമ, അധ്യാപിക എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ഹാജരില്ലാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ തല്ലിയതെന്ന് പ്രിന്‍സിപ്പല്‍ പൊലീസിനോട് പറഞ്ഞു.

School authorities booked for beating, confining 5th class student in room
നവി മുംബൈയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; ആറുവയസുകാരി ഉള്‍പ്പടെ മൂന്ന് മലയാളികള്‍ വെന്തുമരിച്ചു; വിഡിയോ

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ മറ്റൊരു സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മുത്തശ്ശിയെ ഫോണ്‍ ചെയ്‌തെന്നാരോപിച്ച് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. അധ്യാപകന്‍ വിദ്യാര്‍ഥിയെ ചവിട്ടുന്നതും തല്ലുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

Summary

School authorities booked for beating, confining 5th class student in room

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com