സ്ത്രീയെ ഇടിച്ച സ്കൂൾബസ് നിർത്താതെ പോയി, പിന്തുടർന്ന് നിർത്തിച്ച ഡെലിവറി ബോയെ മർദ്ദിച്ച് പൊലീസ്; സസ്പെൻഷൻ 

സ്വിഗ്ഗി ഡെലിവറി ജീവനക്കാരനായ എം മോഹന സുന്ദരത്തെയാണ് ട്രാഫിക് പൊലീസ് മർദ്ദിച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കോയമ്പത്തൂർ: സ്ത്രീയെ ഇടിച്ചശേഷം നിർത്താതെപോയ ബസ് പിന്തുടർന്ന് നിർത്തിച്ച യുവാവിന് ട്രാഫിക് പൊലീസിന്റെ മർദ്ദനം. സ്വിഗ്ഗി ഡെലിവറി ജീവനക്കാരനായ എം മോഹന സുന്ദരത്തെയാണ് ട്രാഫിക് പൊലീസ് മർദ്ദിച്ചത്. പീളമേട് ഫൺ മാളിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. 

ബസ് വഴിയരികിൽ സ്ത്രീയെ തട്ടി വീഴ്ത്തിയ ശേഷം നിൽക്കാതെ പോയതിനെ തുടർന്നാണ് ഓർഡർ നൽകാനായി അതുവഴി പോയ മോഹന സുന്ദരം ബസ് നിർത്തിച്ചത്. ഡ്രൈവറോട് സംസാരിച്ചുനിൽക്കെ നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം തന്നത് എന്ന് ചോദിച്ചു ട്രാഫിക്ക് കോൺസ്റ്റബിൾ സതീഷിനെ മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ കൈയിലെ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. കണ്ടുനിന്നവർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുത്തത്. 

അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥനെ കൺട്രോൾ റൂമിലേക്ക് മാറ്റുകയും മോഹന സുന്ദരത്തിന്റെ പരാതി ലഭിച്ചാലുടൻ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. പരാതി നൽകിയതിന് പിന്നാല പൊലീസുകാരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നാഷണൽ മോഡൽ സ്‌കൂളിന്റെ ബസാണ് വഴിയാത്രക്കാരിയെ ഇടിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com