ഓടുന്ന ട്രെയിനില്‍ കയറിയ കൊള്ളസംഘം ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അറസ്റ്റ് 

യാത്രക്കാരുടെ മൊബൈലും പണവും ആഭരണവുമെല്ലാം പിടിച്ചുപറിച്ച സംഘം ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ഓടുന്ന ട്രെയിനില്‍ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. ലക്‌നൗവില്‍നിന്നു മുംബൈയിലേക്കു വന്ന പുഷ്പക് എക്‌സ്പ്രസിലാണ് നടുക്കുന്ന സംഭവം. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഗത്പുരിക്കും കസാറയ്ക്കും ഇടയ്ക്കുവച്ച് പുറത്തുനിന്ന് അക്രമികള്‍ ട്രെയിനില്‍ കയറുകയായിരുന്നു. 

ഇഗത്പുരി വിട്ട് ട്രെയിന്‍ തുരങ്കത്തിലേക്കു പ്രവേശിച്ചപ്പോള്‍ വേഗം കുറച്ചു. ഈ സമയത്ത് എട്ടു പേര്‍ അടങ്ങുന്ന അക്രമി സംഘം വണ്ടിയില്‍ കയറുകയായിരുന്നു. യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

യാത്രക്കാരുടെ മൊബൈലും പണവും ആഭരണവുമെല്ലാം പിടിച്ചുപറിച്ച സംഘം ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. എതിര്‍ത്തുനിന്നവരെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിനിടെയാണ് ഇരുപതുകാരിക്കു നേരെ ലൈംഗിക അതിക്രമുണ്ടായത്. 

ട്രെയിന്‍ കല്യാണ്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാലുപേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു നാലു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com