വസ്തു തര്‍ക്കത്തിന്റെ പേരില്‍ ആറ് പേരെ വെട്ടിക്കൊന്നു; കര്‍ണാടകയെ നടുക്കി കൂട്ടക്കൊല

ഗ്രാമത്തിലെ നിരാലെ, ഗുല്‍ഗി കുടുംബങ്ങള്‍ തമ്മില്‍ കൃഷി ഭൂമിയെ ചൊല്ലി ദീര്‍ഘകാലമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.
Six hacked to death in Karnataka village over land dispute
വസ്തു തര്‍ക്കത്തിന്റെ പേരില്‍ ആറ് പേരെ വെട്ടിക്കൊന്നു
Updated on
1 min read

ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊല. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ ആറ് പേരെ വെട്ടിക്കൊന്നു. ഞെട്ടിപ്പിക്കുന്ന ക്രൂരകൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് ഗ്രാമം.

Six hacked to death in Karnataka village over land dispute
'പേപ്പർ ചോർച്ച കുട്ടികൾക്കും കുടുംബങ്ങൾക്കും മാനസികാഘാതം'; നീറ്റ് കേസിൽ യഥാർത്ഥ ഉത്തരവാദിത്തം വേണമെന്ന് സുപ്രീം കോടതി

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഗ്രാമത്തിലെ നിരാലെ, ഗുല്‍ഗി കുടുംബങ്ങള്‍ തമ്മില്‍ കൃഷി ഭൂമിയെ ചൊല്ലി ദീര്‍ഘകാലമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കരിമ്പ് വെട്ടാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ വെടിവയ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയില്‍ വെടിയേറ്റ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Six hacked to death in Karnataka village over land dispute
'10 മിനിറ്റിൽ ഇന്ത്യയിലേക്ക് കടക്കാം, തുണയായി തൃണമൂൽ നേതാക്കൾ'; അതിർത്തി കടന്നുകയറ്റത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

ആറ് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. രേവണ്‍സിദ്ധപ്പ നിരാലെ, ദുന്ദപ്പ രേവണ്‍സിദ്ധപ്പ നിരാലെ, ശിവപുത്ര രേവണ്‍സിദ്ധപ്പ നിരാലെ, ചന്ദ്രശേഖര്‍ നിരാലെ, ഷബീര്‍ അത്താര്‍ എന്നിവരാണ് മരിച്ചവര്‍. മരിച്ച ആറാമത്തെ ആള്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതായും ഡിവൈഎസ്പി പറഞ്ഞു.

Summary

Six hacked to death in Karnataka village over land dispute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supreme Court
Vinesh Phogat
Supreme Court
Hakimpur border outpost
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com