ഇന്നും സഭയിലെത്താതെ സ്പീക്കര്‍; തിരികെ വരണമെന്ന് കോണ്‍ഗ്രസ്; രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു

സ്പീക്കര്‍ സഭയിലേക്ക് തിരികെ വരണമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു
സ്പീക്കർ ഓം ബിർല/ പിടിഐ
സ്പീക്കർ ഓം ബിർല/ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: തുടര്‍ച്ചയായ സഭാസ്തംഭനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഇറങ്ങിപ്പോയ സ്പീക്കര്‍ ഓം ബിര്‍ല ഇന്നും ലോക്‌സഭയില്‍ എത്തിയില്ല. പകരം രാജേന്ദ്ര അഗര്‍വാള്‍ ആണ് സഭ നിയന്ത്രിച്ചത്. സ്പീക്കര്‍ സഭയിലേക്ക് തിരികെ വരണമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. 

സ്പീക്കറാണ് സഭാ നാഥന്‍. പ്രതിഷേധിച്ച് സഭയില്‍ വരാതിരിക്കരുതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ ഓം ബിര്‍ലയെ അറിയിക്കാമെന്ന് രാജേന്ദ്ര അഗര്‍വാള്‍ അറിയിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതിനെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ടു മണി വരെ നിര്‍ത്തിവെച്ചു. 

സഭയുടെ അന്തസ്സിന് അനുസരിച്ച് എംപിമാർ പെരുമാറുന്നതുവരെ സഭയിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് സ്പീക്കർ ഓം ബിർല കഴിഞ്ഞദിവസം അറിയിച്ചത്.  അം​ഗങ്ങൾ അന്തസ്സായി പെരുമാറാതെ ഇനി സഭയിലേക്കില്ല. തുടർച്ചയായ ബഹളത്തിൽ ഭരണ- പ്രതിപക്ഷങ്ങളെ ഓം ബിർല അതൃപ്തി അറിയിച്ചു. സ്പീക്കർ വരാതിരുന്നതിനെത്തുടർന്ന് സഭാധ്യക്ഷന്‍റെ പാനലിലെ മറ്റുള്ളവരാണ് ചെയറിലിരുന്ന് ബുധനാഴ്ച നടപടികൾ നിയന്ത്രിച്ചത്.

രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു

അതിനിടെ മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുകയാണ്. സഭാസ്തംഭനം ഒഴിവാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രയാന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. മണിപ്പൂരില്‍ ചര്‍ച്ച വേണം. ഏതു രീതിയിലെന്ന് നിര്‍ബന്ധ ബുദ്ധിയില്ലെന്നും പ്രതിപക്ഷം സൂചിപ്പിച്ചു. 

ചര്‍ച്ചയ്ക്ക് സമയപരിധി ഉണ്ടാകില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെയുള്ള ചര്‍ച്ചയ്ക്കാണ് വഴിയൊരുങ്ങുന്നത്. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ സൗകര്യത്തിന് ചര്‍ച്ച തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ചര്‍ച്ചയുടെ സമയം തീരുമാനിക്കാനായി ഉപരാഷ്ട്രപതി ഉച്ചയ്ക്ക് കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com