'വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു'; വിമാനത്താവളത്തില്‍ വച്ച് സ്‌പൈസ് ജറ്റ് ജീവനക്കാരി എഎസ്‌ഐയുടെ മുഖത്തടിച്ചു; വീഡിയോ

സ്‌പൈസ് ജറ്റ് ജീവനക്കാരിയായ അനുരാധ റാണിയാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ഗിരിരാജ് പ്രസാദിന്റെ മുഖത്ത് അടിച്ചത്.
SpiceJet Staff Slaps Cop At Airport, Airline Says 'He Called Her Home'
വിമാനത്താവളത്തില്‍ വച്ച് സ്‌പൈസ് ജറ്റ് ജീവനക്കാരി എഎസ്‌ഐയുടെ മുഖത്തടിച്ചുവീഡിയോ ദൃശ്യം
Updated on
1 min read

ജയ്പൂര്‍: ജയ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എഎസ്‌ഐയുടെ മുഖത്തടിച്ച് സ്‌പൈസ് ജറ്റ് ജീവനക്കാരി. വിമാനത്താവളത്തിലെ സിസിടിവിയിലാണ് ജീവനക്കാരി മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. സ്‌പൈസ് ജറ്റ് ജീവനക്കാരിയായ അനുരാധ റാണിയാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ഗിരിരാജ് പ്രസാദിന്റെ മുഖത്ത് അടിച്ചത്. കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ നാലുമണിയോടെ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം വിമാനാത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനിടെ അനുരാധയെ എഎസ്‌ഐ തടഞ്ഞു. ഈ ഗേറ്റിലൂടെ കടക്കാന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടുകയും മറ്റൊരു പ്രവേശനകവാടത്തിലൂടെ കടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് അവിടെ വനിത സിഐഎസ്എഫ് ജീവനക്കാരി ഉണ്ടായിരുന്നില്ല.

സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഒരു വനിതാ സഹപ്രവര്‍ത്തകയെ വിളിച്ചുവെങ്കിലും അപ്പോഴേക്കും ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയും വനിതാ ജീവനക്കാരി അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ മുഖത്ത് അടിക്കുകയുമായിരുന്നെന്ന് ജയ്പൂര്‍ എയര്‍പോര്‍ട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാം ലാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം, കമ്പനി ജീവനക്കാരിക്ക് അകത്ത് കടക്കാന്‍ ആവശ്യമായ പാസ് ഉണ്ടായിരുന്നെന്നും അനുചിതമായി സംസാരിച്ചതാണ് മുഖത്തടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് സ്‌പൈസ് ജറ്റ് അധികൃതരുടെ വിശദീകരണം. ജീവനക്കാരിയോട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരാന്‍ എഎസ്‌ഐ ആവശ്യപ്പെട്ടതായും ആരോപണം ഉണ്ട്.

SpiceJet Staff Slaps Cop At Airport, Airline Says 'He Called Her Home'
ലഡാക്കില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com