ബൊമ്മനും ബെല്ലിക്കും സ്റ്റാലിന്റെ സ്‌നേഹ സമ്മാനം; രണ്ടുലക്ഷം പാരിതോഷികം, ആനത്താവളങ്ങളിലെ ജീവനക്കാര്‍ക്ക് വീട്, ഓസ്‌കര്‍ അവാര്‍ഡ് ആഘോഷമാക്കി തമിഴ്‌നാട്

ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി എലഫന്റ് വിസ്പറേഴ്‌സില്‍ ജീവിതം ചിത്രീകരിച്ച ബൊമ്മനെയും ബെല്ലിയേയും ആദരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ബൊമ്മനെയും ബെല്ലിയേയും തമിഴ്‌നാട് മുഖ്യമന്ത്രി ആദരിക്കുന്നു/ട്വിറ്റര്‍
ബൊമ്മനെയും ബെല്ലിയേയും തമിഴ്‌നാട് മുഖ്യമന്ത്രി ആദരിക്കുന്നു/ട്വിറ്റര്‍
Updated on
1 min read

ചെന്നൈ: ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി എലഫന്റ് വിസ്പറേഴ്‌സില്‍ ജീവിതം ചിത്രീകരിച്ച ബൊമ്മനെയും ബെല്ലിയേയും ആദരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഇരുവര്‍ക്കുമായി രണ്ടു ലക്ഷം രൂപയും പ്രശംസഫലകവും അദ്ദേഹം കൈമാറി. നീലഗിരി ജില്ലയിലെ മുതുമലൈയിലുള്ള ആനക്കുട്ടികളെ സംരക്ഷിക്കുന്ന ഇവരുടെ ജീവിതമാണ് എലഫന്റ് വിസ്പറേഴ്‌സില്‍ കാര്‍ത്തികി ഗോള്‍സാല്‍വോസ് പകര്‍ത്തിയത്. 

തമിഴ്‌നാട്ടിലെ രണ്ട് ആന സംരക്ഷണ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന 91പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇവര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാനായി പത്തു കോടി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

കോയമ്പത്തൂര്‍ ജില്ലയിലെ ആനമലൈ കടുവാ സങ്കേതത്തില്‍ സ്ഥിതി ചെയ്യുന്ന ആനത്താവളം അഞ്ചുകോടി രൂപ ചെലവില്‍ നവീകരിക്കും. 
കോയമ്പത്തൂര്‍ ജില്ലയിലെ സാവടിവയലില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ ആനക്യാമ്പ് സ്ഥാപിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. 

ആനകളെ വളര്‍ത്തുന്നത് അത്ര എളുപ്പമല്ലെന്നും കുട്ടികളോട് കാണിക്കുന്ന അതേ പരിചരണമാണ് ആനക്കുട്ടികളോടും കാട്ടിയതെന്നും ബൊമ്മന്‍ പറഞ്ഞു
മുഖ്യമന്ത്രിയുടെ നടപടിയില്‍ സന്തോഷമുണ്ടെന്ന് ഡോക്യുമെന്ററി സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് പറഞ്ഞു. ദ എലിഫന്റ് വിസ്പറേഴ്സ് ഓസ്‌കര്‍ അവാര്‍ഡ് നേടിയതിന് പിന്നാലെ, ബൊമ്മനെയും ബെല്ലിയെയും മുഖ്യമന്ത്രി ആദരിച്ചത് കാണുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു എന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com