ആനത്താരകള്‍ തടസപ്പെടുത്തരുത്; അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി

'ആനകള്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്ന സ്വഭാവമുണ്ട്. വിളകള്‍ നശിക്കുന്നു എന്ന കാരണത്താല്‍ മാത്രം അവയുടെ വഴികള്‍ തടസപ്പെടുത്തുമെന്ന് ഒരു സംസ്ഥാനത്തും പറയാനാവില്ല'
Supreme Court
Supreme Court
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: വിളനാശത്തിന്റെ പേരില്‍ ആനത്താരകള്‍ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ആനത്താരകളില്‍ ഏതെങ്കിലും സംസ്ഥാനങ്ങള്‍ തടസപ്പെടുത്തലുകള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പരിസ്ഥിതി വനം മന്ത്രാലയത്തോട് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

'ആനത്താരകളില്‍ എതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ല. ആനകള്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്ന സ്വഭാവമുണ്ട്. വിളകള്‍ നശിക്കുന്നു എന്ന കാരണത്താല്‍ മാത്രം അവയുടെ വഴികള്‍ തടസപ്പെടുത്തുമെന്ന് ഒരു സംസ്ഥാനത്തും പറയാനാവില്ല'- കോടതി വ്യക്തമാക്കി. ആനകളെ തുരത്താന്‍ ഏതെങ്കിലും തരത്തിലുള്ള രീതികള്‍ ഉപയോഗിക്കുന്നത് കോടതി നിരോധിച്ചതാണ്. പലസംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള രീതി പിന്തുടരുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ആറ് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Supreme Court
സ്മൃതി ഇറാനി കം ബാക്ക്; ദേശീയ ഭാരവാഹി പട്ടികയില്‍ സ്ത്രീ തിളക്കം; പട്ടികയില്‍ രണ്ട് മുസ്ലീങ്ങളും
Supreme Court
ഡിവോഴ്‌സ് ചെയ്യാതെ വീണ്ടും വിവാഹം ചെയ്താല്‍ ശമ്പളത്തിന്റെ 20% കട്ട്; അസം സര്‍ക്കാര്‍

States can't create blockades in elephant corridors: SC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Justice of India Surya Kant pulled up the Bar Council of India over its circular against NALSAR University students, asserting their right to peaceful protest
Supreme Court
സുപ്രീം കോടതി
SUPREME COURT
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com