ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്ന ശേഷം മൂന്ന് സെക്കന്‍ഡിനുള്ളില്‍ സഹപാഠി ജീവനൊടുക്കി; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലോ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.
Student Kills Girl, Then Shoots Himself In 3-Second Classroom Horror
കൊല്ലപ്പെട്ട സന്ദിപ് കൗര്‍
Updated on
1 min read

ചണ്ഡിഗഡ്: ക്ലാസ് മുറിക്കുള്ളില്‍ സഹപാഠിയെ വെടിവെച്ചുകൊന്ന ശേഷം വിദ്യാര്‍ഥി സ്വയം വെടിവെച്ച് മരിച്ചു. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ വെച്ചായിരുന്നു സംഭവം. പഞ്ചാബിലെ ലോ കോളജ് ക്ലാസ് മുറിയില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു.

Student Kills Girl, Then Shoots Himself In 3-Second Classroom Horror
'ആര്‍എസ്എസ് ആണ് രാജ്യം ഭരിക്കുന്നത്, എന്തുകൊണ്ട് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുന്നില്ല'; മോഹന്‍ ഭാഗവത് ചോദിക്കേണ്ടത് മോദിയോടെന്ന് സഞ്ജയ് റൗത്ത്

ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നൗഷേര സ്വദേശിനിയായ സന്ദീപ് കൗറാണ് വെടിയേറ്റ് മരിച്ചത്. ഇതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം ജലന്ധര്‍ സ്വദേശിയായ സഹപാഠി പ്രിന്‍സ് രാജ് സ്വയം തലയ്ക്ക് വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ലോ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.

ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി സംഭവത്തിന് പിന്നാലെ ക്ലാസ് മുറിയില്‍ നിന്ന് ഓടിപ്പോകുകയും പിന്നീട് തിരിച്ചെത്തി പെണ്‍കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. പഞ്ചാബിലെ ക്രമസമാധാന നിലയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷയെക്കുറിച്ചും വലിയ ആശങ്കയാണ് ഈ സംഭവം ഉയര്‍ത്തുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Summary

Student Kills Girl, Then Shoots Himself In 3-Second Classroom Horror

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com