എന്തുകൊണ്ട് ഭാര്യയെ അറിയിച്ചില്ല?; വാങ്ചുകിനെ തടങ്കലിലാക്കിയതില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

നിലവില്‍ ജോധ്പൂര്‍ ജയിലിലാണ് സോനം വാങ്ചുകിനെ പാര്‍പ്പിച്ചിട്ടുള്ളത്
Sonam Wangchuk
Sonam WangchukPTI File
Updated on
1 min read

ന്യൂഡല്‍ഹി: ലഡാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ അങ്‌മോ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ഗീതാഞ്ജലിയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, രാജസ്ഥാന്‍ സര്‍ക്കാര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Sonam Wangchuk
ഒരുമുഴം മുമ്പേ എഎപി; ബിഹാറില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി

നിലവില്‍ ജോധ്പൂര്‍ ജയിലിലാണ് സോനം വാങ്ചുകിനെ പാര്‍പ്പിച്ചിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ 22 പ്രകാരം വാങ്ചുകിനെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും, ജയില്‍ മോചിതനാക്കണമെന്നുമാണ് ഗീതാഞ്ജലി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രസര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, എന്നിവര്‍ക്ക് പുറമെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും ഹര്‍ജിയിലെ എതിര്‍ കക്ഷികളാണ്.

വാങ് ചുക്കിനെ കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചില്ലെന്ന് ഗീതാഞ്ജലി ചൂണ്ടിക്കാട്ടിയപ്പോള്‍, എന്തുകൊണ്ട് ഭാര്യയെ ഇക്കാര്യം അറിയിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. തടങ്കലില്‍ വച്ചതിന്റെ കാരണങ്ങള്‍ ഭാര്യയെ അറിയിക്കണമെന്ന് നിയമപരമായി നിര്‍ബന്ധമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വാങ് ചുക്കിന് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജയില്‍ നിയമപ്രകാരം നല്‍കേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Sonam Wangchuk
നിങ്ങളുടെ പെണ്‍കുട്ടി 'ലവ് ജിഹാദിന്' ഇരയായാല്‍ വിഷം കൊടുക്കുക; തെലങ്കാന നിയമസഭാംഗത്തിന്റെ പരാമര്‍ശം വിവാദത്തില്‍

സോനം വാങ്ചുക്കിന്റെ മോചനത്തില്‍ ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 14 ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നിരാഹാര സമരം അനുഷ്ഠിക്കുകയായിരുന്നു സോനം വാങ്ചുക്. അതേസമയം ലഡാക്കില്‍ സമാധാനം ഉറപ്പിക്കാന്‍ അനുനയ നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. വാങ്ചുക്കിനെ മോചിപ്പിക്കാതെ ചര്‍ച്ചയിലേക്ക് കടക്കില്ല എന്നുള്ളതാണ് ലേ അപ്പക്‌സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലൈന്‍സ് എന്നിവരുടെ നിലപാട്.

Summary

The Supreme Court has issued notice on the petition seeking the release of Sonam Wangchuk.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com