രാഷ്ട്രീയ പോരായി മാറ്റരുത്; ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വാഹനങ്ങളുടെ പങ്കും പരിശോധിക്കുമെന്ന് കോടതി പറഞ്ഞു
സുപ്രീം കോടതി/ഫയല്‍
സുപ്രീം കോടതി/ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. വായു മലിനീകരണം ഒരു രാഷ്ട്രീയ പോരായി മാറ്റാന്‍ കഴിയില്ലെന്നും ശ്വാസം മുട്ടിക്കുന്ന വായു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും സുപ്രീം കോടതി പറഞ്ഞു. 

അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍  വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് എല്ലാ ശൈത്യകാലത്തും ഡല്‍ഹിയിലെ വായു മലിനീകരണം വന്‍തോതില്‍ ഉയരുന്നതിന്  പ്രധാന കാരണമാണെന്നും കോടതി നിരീക്ഷിച്ചു. 

സംസ്ഥാനത്ത് വൈക്കോല്‍ കത്തിക്കുന്നത് തടയുന്നതിനായി നടപടികള്‍ കൈക്കൊള്ളാന്‍ കോടതി പഞ്ചാബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ''നിങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന് ഞങ്ങള്‍ക്കറിയേണ്ട, ഇത് അവസാനിപ്പിക്കണം. ഇത് നിങ്ങളുടെ ജോലിയാണ്'' സുപ്രീം കോടതി പറഞ്ഞു. വിഷയത്തില്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നും കോടതി പഞ്ചാബ് സര്‍ക്കാരിന്റെ അഭിഭാഷകനോട് പറഞ്ഞു.

ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വാഹനങ്ങളുടെ പങ്കും പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 'ഗുരുതര' വിഭാഗത്തില്‍പ്പെട്ട ദേശീയ തലസ്ഥാനത്തെ വിഷവായുവിന്റെ ഗുണനിലവാരം ചൂണ്ടികാണിക്കുന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും 400-ലധികം എ.ക്യു.ഐയിലെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com