പിഞ്ചു കുഞ്ഞുമായി വനക്ഷേത്രത്തില്‍ ദമ്പതികള്‍ ; നരബലിക്ക് ശ്രമമെന്ന് സംശയം ; പൂജാരി ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയില്‍

പകല്‍പോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിലെത്തിയ കാര്‍ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ പിന്‍തുടര്‍ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തെങ്കാശി :  നരബലിക്കു ശ്രമിച്ച ക്ഷേത്ര പൂജാരി ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് നരബലിക്കായി പശ്ചിമഘട്ട മലയടിവാരത്തുള്ള കടനാനദി അണക്കെട്ടിനു സമീപം വനത്തോടു ചേര്‍ന്നുള്ള ക്ഷേത്രത്തിനു സമീപം എത്തിച്ചത്. കുട്ടിയുടെ അമ്മയും പൊലീസിന്റെ കസ്റ്റഡിയിലാണ്. 

ശിവകാശി സ്വദേശികളാണ് തിങ്കളാഴ്ച വൈകീട്ട് കുഞ്ഞുമായി എത്തിയത്. പൗര്‍ണമി, അമാവാസി ദിവസങ്ങളില്‍ വനംവകുപ്പിന്റെ അനുമതിയോടെ മാത്രം തുറക്കുന്ന ക്ഷേത്രത്തിലാണ് ഇവരെത്തിയത്. പകല്‍പോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിലെത്തിയ കാര്‍ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ പിന്‍തുടര്‍ന്നു. 

ക്ഷേത്രത്തിനു സമീപം കാര്‍ നിര്‍ത്തി പൂജ ആരംഭിച്ച പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു കണ്ടതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും പൂജ തടസ്സപ്പെടുത്തുകയുമായിരുന്നു. നരബലിക്ക് വന്നതല്ലെന്നും ശിവകാശിയില്‍ നിന്നു ശങ്കരന്‍കോവിലിലെ ഒരു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വനക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയതാണെന്നുമാണ് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞത്. 

സന്ധ്യ കഴിഞ്ഞതിനാല്‍  ക്ഷേത്രത്തില്‍ നിന്നു ദൂരെ മാറി  പൂജ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നരബലി നടത്താനല്ല ഇവര്‍ വന്നതെന്നും ഇതു വ്യാജ പ്രചരണമാണെന്നും തെങ്കാശി എസ്പി ആര്‍ കൃഷ്ണരാജ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com