മോഷണത്തിന് ജോത്സ്യന്‍ 'നല്ലസമയം' കുറിച്ചുകൊടുത്തു; ഒരുകോടി കൊള്ളയടിച്ചു, ഒടുവില്‍ പൊലീസ് വലയില്‍ 

മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ഒരുകോടി രൂപയോളം കൊള്ളയടിച്ച അഞ്ചുപേരെയും മോഷണത്തിന് 'നല്ല സമയം' കുറിച്ച് നല്‍കിയ ജോത്സ്യനെയും അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
Updated on
1 min read

പൂനെ: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ഒരുകോടി രൂപയോളം കൊള്ളയടിച്ച അഞ്ചുപേരെയും മോഷണത്തിന് 'നല്ല സമയം' കുറിച്ച് നല്‍കിയ ജോത്സ്യനെയും അറസ്റ്റ് ചെയ്തു. കവര്‍ച്ച നടന്ന് നാല് മാസത്തിന് ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 76 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തിട്ടുണ്ട്. സച്ചിന്‍ അശോക് ജഗ്ധാനെ, റൈബ താനാജി ചവാന്‍, രവീന്ദ്ര ശിവാജി ഭോസ്ലെ, ദുര്യോധനന്‍ ധനാജി ജാദവ്, നിതിന്‍ അര്‍ജുന്‍ മോറെ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് ജോത്സ്യന്‍ സമയം കുറിച്ച് നല്‍കിയ കാര്യത്തെക്കുറിച്ച് പറഞ്ഞത്. എട്ടു ലക്ഷം രൂപയാണ് ജോത്സ്യനായ രാമചന്ദ്ര ചാവക്ക് പ്രതിഫലമായി നല്‍കിയത്. ഏപ്രില്‍ 21 ന്, ബാരാമതിയിലെ ദേവകത്‌നഗര്‍ ഏരിയയിലാണ് കവര്‍ച്ച നടന്നത്. 

സാഗര്‍ ഗോഫനെ എന്നയാളുടെ വീട്ടില്‍ സ്വര്‍ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടെന്ന് പ്രതികള്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കവര്‍ച്ച നടത്താനുള്ള പദ്ധതി തയ്യാറാക്കി. തുടര്‍ന്നാണ് ജ്യോതിഷിയായ രാമചന്ദ്ര ചവാനുമായി കൂടിയാലോചന നടത്തുകയും കവര്‍ച്ചക്ക് നല്ല സമയം നിര്‍ണയിക്കാന്‍ എട്ടു ലക്ഷം രൂപ നല്‍കുകയും ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com