ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പുതിയ പ്രിന്‍സിപ്പലിനെയും മാറ്റി; വൈസ് പ്രിന്‍സിപ്പല്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് എന്നിവര്‍ക്കും സ്ഥാനചലനം

സന്ദീപ് ഘോഷിനെ സിഎന്‍എംസിഎച്ച് പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ടുള്ള മുന്‍ വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിച്ചു
rg kar medical college
ആർ‌ജി കർ മെഡിക്കൽ കോളജ് ആശുപത്രി എഎൻഐ/ഫയൽ
Updated on
1 min read

കൊല്‍ക്കത്ത: ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പുതുതായി നിയമിച്ച പ്രിന്‍സിപ്പലിനെയും മാറ്റി. പുതിയ പ്രിന്‍സിപ്പല്‍ സുഹൃത പാല്‍, മെഡിക്കല്‍ സൂപ്രണ്ടും വൈസ് പ്രിന്‍സിപ്പലുമായ ബുള്‍ബുള്‍ മുഖോപാധ്യായ, നെഞ്ചുരോഗ വിഭാഗം മേധാവി ഡോ. അരുണാവ ദത്ത ചൗധരി എന്നിവരെയാണ് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് മാറ്റിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിഷേധിക്കുന്ന ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും, ആരോഗ്യരംഗത്തെ മറ്റുള്ളവരുടേയും ആവശ്യം മാനിച്ചാണ് തീരുമാനമെന്നാണ് സംസ്ഥാന ആരോഗ്യ സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗത്തിന്റെ വിശദീകരണം. ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ കല്‍ക്കട്ട നാഷണല്‍ മെഡിക്കല്‍ കോളേജ് & ഹോസ്പിറ്റല്‍ (സിഎന്‍എംസിഎച്ച്) പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ടുള്ള മുന്‍ വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിച്ചതായി ആരോഗ്യ സെക്രട്ടറി അറിയിച്ചു.

rg kar medical college
'ഇത് യുദ്ധത്തിനുള്ള സമയമല്ല'; പോളണ്ടില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച് മോദി

കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തകര്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വസ്ഥഭവനിലേക്ക് പ്രതിഷേധ റാലി നടത്തിയിരുന്നു. ആര്‍ജി കാര്‍ പ്രിന്‍സിപ്പലായി നിയമിച്ച സുഹൃത പാലിനെ മാറ്റുക, സിഎന്‍എംസിഎച്ച് പ്രിന്‍സിപ്പലായി സന്ദീപ് ഘോഷിനെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ജൂനിയര്‍ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധം തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com