'ആത്മാവിനെ ഉലയ്ക്കാന്‍ ഈ വീഡിയോ തന്നെ ധാരാളം'; ബിജെപിയിലും പ്രതിഷേധം, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വരുണ്‍ ഗാന്ധി

ഈ വാഹനങ്ങളുടെ ഉടമകളെയും അവയില്‍ ഇരിക്കുന്നവരെയും വിഷയത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യണം
കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റുന്നതിന്റെ വീഡിയോയില്‍ നിന്ന്
കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റുന്നതിന്റെ വീഡിയോയില്‍ നിന്ന്
Updated on
1 min read


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റിയതിലും പിന്നാലെ നടന്ന സംഘര്‍ഷത്തിലും കര്‍ഷകരുള്‍പ്പെടെ 9പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി വരുണ്‍ ഗാന്ധി. കര്‍ഷകര്‍ക്ക് നേരെ വാഹനം പായിച്ചു കയറ്റുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് വരുണ്‍ ഗാന്ധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

കര്‍ഷകര്‍ക്ക് നേരെ വാഹനം പായിച്ചു കയറ്റുന്ന ഈ വീഡിയോ തന്നെ ആത്മാവിനെ പിടിച്ചുകുലുക്കാന്‍ ധാരാളമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നിലുള്ളവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം യുപി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. 

'ഈ വാഹനങ്ങളുടെ ഉടമകളെയും അവയില്‍ ഇരിക്കുന്നവരെയും വിഷയത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യണം'-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.വിഷയത്തില്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കഴിഞ്ഞദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വരുണ്‍ ഗാന്ധി കത്തെഴുതിയിരുന്നു. 

കര്‍ഷക സമരത്തിന് നേര്‍ക്ക് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനമാണ് ഓടിച്ചു കയറ്റിയത്. പിന്നാലെ വന്ന വാഹനങ്ങളും കര്‍ഷകരെ ഇടിച്ചിട്ട് പാഞ്ഞുപോയി. സംഭവത്തില്‍ ആശിഷ് മിശ്രയ്ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. 

പ്രതികളെ അറസ്റ്റ് ചെയ്യാത്ത ഉത്തര്‍പ്രദേശ് പൊലീസിന് എതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും കര്‍ഷകരെ കാണാന്‍ ശ്രമിച്ച താന്‍ കഴിഞ്ഞ 28 മണിക്കൂറായി യുപി പൊലീസിന്റെ കസ്റ്റഡിയിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് തന്നെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് എന്നും പ്രിയങ്ക ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com