ജന്മദിനം ആഘോഷമാക്കാന്‍ 150 റൊട്ടിക്ക് ഓര്‍ഡര്‍ നല്‍കി, വീട്ടിലെത്തിയത് 40 എണ്ണം; ചോദ്യം ചെയ്ത 30 കാരനെ റെസ്‌റ്റോറന്റ് ഉടമ അടിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ റൊട്ടിയുടെ പേരില്‍ 30കാരനെ അടിച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ റൊട്ടിയുടെ പേരില്‍ 30കാരനെ അടിച്ചു കൊന്നു. ജന്മദിനത്തില്‍ ഓര്‍ഡര്‍ അനുസരിച്ച് റൊട്ടി എത്താതിരുന്നതിനെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. റെസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്നാണ് യുവാവിനെ അടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു.

ബറേലിയിലാണ് സംഭവം. സണിയെയും ബന്ധുവിനെയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സണിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഞായറാഴ്ച ജന്മദിനം ആഘോഷിക്കാന്‍ 150 റൊട്ടിക്കാണ് സണി ഓര്‍ഡര്‍ നല്‍കിയത്. ഇതിന് ആവശ്യമായ പണവും സണി കൈമാറി. എന്നാല്‍ 40 റൊട്ടി മാത്രമാണ് വീട്ടിലേക്ക് റെസ്റ്റോറന്റ് ഉടമ കൊടുത്തുവിട്ടത്. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

റൊട്ടിയെ ചൊല്ലി റെസ്‌റ്റോറന്റ് ഉടമയുമായി സണിയും ബന്ധുവും വഴക്കിട്ടു. ഇതില്‍ കുപിതനായ റെസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് വടി ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായ സണിയ്ക്ക് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ്  പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com