'ധര്‍മ്മം' സംരക്ഷിക്കാന്‍ ഭഗവാന്‍ കൃഷ്ണന്‍ സുദര്‍ശന ചക്രം എടുത്തത് പോലെ; ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്‌നാഥ് സിങ്

'ധര്‍മ്മം' സംരക്ഷിക്കാന്‍ ഭഗവാന്‍ കൃഷ്ണന്‍ സുദര്‍ശന ചക്രം എടുത്തത് പോലെയാണ് പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
Defence Minister Rajanth Singh
Defence Minister Rajanth Singh
Updated on
1 min read

ന്യൂഡല്‍ഹി: 'ധര്‍മ്മം' സംരക്ഷിക്കാന്‍ ഭഗവാന്‍ കൃഷ്ണന്‍ സുദര്‍ശന ചക്രം എടുത്തത് പോലെയാണ് പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 'ധര്‍മ്മം സംരക്ഷിക്കാന്‍ അവസാനം സുദര്‍ശന ചക്രം എടുക്കണമെന്ന് ഭഗവാന്‍ കൃഷ്ണനില്‍ നിന്ന് നമ്മള്‍ പഠിച്ചിട്ടുണ്ട്. 2006ല്‍ പാര്‍ലമെന്റ് ആക്രമണവും 2008ല്‍ മുംബൈ ആക്രമണവും നമ്മള്‍ കണ്ടു. ഇപ്പോള്‍ നമ്മള്‍ 'മതി' എന്ന് പറഞ്ഞ് സുദര്‍ശന ചക്രം തെരഞ്ഞെടുത്തു'- രാജ്‌നാഥ് സിങ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാകിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് സമാധാനം സ്ഥാപിക്കുന്നതിന് 2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, 2019 ലെ ബാലകോട്ട് വ്യോമാക്രമണം, 2025 ലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഒരു പാതയാണ് ഞങ്ങള്‍ സ്വീകരിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. ചര്‍ച്ചയും ഭീകരതയും ഒരുമിച്ച് പോകാന്‍ കഴിയില്ല എന്ന സന്ദേശമാണ് നല്‍കിയത്'- രാജ്‌നാഥ് സിങ് പറഞ്ഞു.

Defence Minister Rajanth Singh
കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു; പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തവരെന്ന് സൂചന

'ഇന്നത്തെ ഇന്ത്യ വ്യത്യസ്തമായി ചിന്തിക്കുകയും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ എതിരാളി ഭീകരതയെ ഒരു തന്ത്രമാക്കി മാറ്റുകയും സംഭാഷണത്തിന്റെ ഭാഷ മനസ്സിലാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഉറച്ച നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുക എന്ന ഏക പോംവഴിയിലാണ് വിശ്വസിക്കേണ്ടത്. ഭീകരതയെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇന്ത്യ സ്വന്തം മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയത്. നമ്മുടെ എത്ര വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തിയെന്ന് പ്രതിപക്ഷ അംഗങ്ങളില്‍ ചുരുക്കം ചിലര്‍ മാത്രമേ ചോദിച്ചിട്ടുള്ളൂ? അവരുടെ ചോദ്യം നമ്മുടെ ദേശീയ വികാരങ്ങളെ വേണ്ടത്ര പ്രതിനിധീകരിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. നമ്മുടെ സായുധ സേന എത്ര ശത്രുവിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തിയെന്ന് അവര്‍ ഞങ്ങളോട് ചോദിച്ചിട്ടില്ല. അവര്‍ ഒരു ചോദ്യം ചോദിക്കേണ്ടതുണ്ടെങ്കില്‍, ഇന്ത്യ ഭീകരരുടെ കേന്ദ്രങ്ങള്‍ നശിപ്പിച്ചോ എന്നതായിരിക്കണം, അതിനുള്ള ഉത്തരം, അതെ എന്നാണ്. നിങ്ങള്‍ക്ക് ഒരു ചോദ്യമുണ്ടെങ്കില്‍, ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചോ എന്നതായിരിക്കണം. ഉത്തരം അതെ എന്നാണ്. ഭീകരരുടെ തലകള്‍ ഉരുണ്ടുവോ? അതെ. ഈ ഓപ്പറേഷനില്‍ നമ്മുടെ ധീരരായ സൈനികരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോ? ഉത്തരം, ഇല്ല, നമ്മുടെ സൈനികര്‍ക്ക് ആര്‍ക്കും പരിക്കില്ല...'- രാജ്‌നാഥ് സിങ് പറഞ്ഞു.

Defence Minister Rajanth Singh
'ബിജെപി അംഗത്വമെടുത്തുള്ള പദവി വേണ്ട'; നിലപാട് വ്യക്തമാക്കി തരൂര്‍, കേന്ദ്ര ദൂതനെ അറിയിച്ചെന്ന് റിപ്പോര്‍ട്ട്
Summary

'We have learnt from Lord Krishna that in the end, one needs to pick the Sudarshan Chakra to protect 'dharma': Rajanth Singh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com