കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ട് മൂടി കോണ്‍ക്രീറ്റ് ചെയ്തു; അറസ്റ്റ്

പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി കാമുകന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

നോയിഡ: പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി യുവതി, കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത് മൂടി. സംഭവത്തില്‍
യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാളെ കുടി പിടികൂടാനുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

ജനുവരി രണ്ടിനാണ് കൊലപാതകം നടന്നത്. സതീഷ് എന്നായാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.

രണ്ടുവര്‍ഷം മുന്‍പാണ് ഭാര്യനീതുവിനും അഞ്ചുവയസുള്ള കുഞ്ഞിനുമൊപ്പം ഇയാള്‍ നോയിഡയില്‍ നിന്നും ബുലന്ദ്ഷഹറിലെത്തിയത്. അവിടെ അവിടെ ഒരു വീട് നിര്‍മ്മിച്ച് വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രതിയായ ഹര്‍പാലിനെ വീട് പണിക്കായി ഇയാള്‍ കൂടെക്കൂട്ടിയിരുന്നു. അതിനിടെ ഹര്‍പാല്‍ യുവതിയുമായി അടുപ്പത്തിലായെന്നും പൊലീസ് പറയുന്നു. പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ മൂടിയ ശേഷം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നെന്ന് അഡീഷണല്‍ ഡിസിപി വിശാല്‍ പാണ്ഡെ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍, മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടതാണെന്ന് സമ്മതിക്കുകയായിരുന്നു. അവിടെവച്ച്  മൃതദേഹം കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് ഓഫീസര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com