

മുംബൈ: മഹാരാഷ്ട്രയില്‍ പിഞ്ചു മക്കളെ കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തില്‍ 30കാരി അറസ്റ്റില്‍. നിര്‍ത്താതെ കരഞ്ഞതില്‍ കുപിതയായ അമ്മ പെണ്‍കുഞ്ഞിനെയും രണ്ടു വയസുള്ള മകനെയുമാണ് കൊലപ്പെടുത്തിയത്. മക്കളുടെ മൃതദേഹം കൃഷിയിടത്തില്‍ നിന്നാണ് കണ്ടെടുത്തത്.
നന്ദേഡ് ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് സംഭവം നടന്നത്. മൃതദേഹം മറവ് ചെയ്യുന്നതിന് യുവതിയെ സഹായിച്ചത് അമ്മയും സഹോദരനുമാണെന്ന് പൊലീസ് പറയുന്നു.
നാലുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവതി കഴുത്തുഞെരിച്ചാണ് കൊന്നത്. കുട്ടി തുടര്‍ച്ചയായി കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് ഭക്ഷണത്തിന് വേണ്ടി സമാനമായ നിലയില്‍ മകന്‍ കരഞ്ഞതിനെ തുടര്‍ന്നാണ് രണ്ടു വയസുള്ള ആണ്‍കുട്ടിയെയും 30കാരി കൊന്നതെന്ന് പൊലീസ് പറയുന്നു.
അമ്മയുടെയും സഹോദരന്റെയും സഹായത്തോടെ കൃഷിയിടത്തില്‍ ചിത ഒരുക്കിയാണ് രണ്ടു കുട്ടികളുടെയും മൃതദേഹം ദഹിപ്പിച്ചത്.സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
