അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധി ജൂലായ് 12ന് ഹാജരാകണമെന്ന് കോടതി 

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും നടത്തിയ പ്രസ്താവനയുടെ പേരിലാണ് കേസ്
അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധി ജൂലായ് 12ന് ഹാജരാകണമെന്ന് കോടതി 
Updated on
1 min read

അഹമ്മദാബാദ്: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജൂലായ് 12ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശം. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പേരിലാണ് കേസ്. അഹമ്മദാബാദ് ജില്ലാ കോ-ഓപറേറ്റീവ് ബാങ്കാണ് രാഹുലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. 

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും നടത്തിയ പ്രസ്താവനയുടെ പേരിലാണ് കേസ്. നോട്ട് നിരോധനത്തിനു പിന്നാലെ അഹമ്മദാബാദ് ജില്ലാ കോ-ഓപറേറ്റീവ് ബാങ്ക് 745.59 കോടിയുടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റിയെടുത്തെന്ന് ഇരുവരും ആരോപിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേസ്. 

മേയ് 27ന് കോടതിയില്‍ ഹാജരാകണമെന്ന് അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാൽ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജൂലൈ 12ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.  സുര്‍ജേവാലയോടും ഈ ദിവസം കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com