ആശങ്ക വേണ്ട; ഇന്ത്യക്ക് മാത്രമല്ല, ലോകമൊട്ടാകെ വിതരണം ചെയ്യാനുളള ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഗുളികകള്‍ കൈവശമുണ്ട്: സൈഡസ് കാഡില്ല

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് പ്രമുഖ മരുന്നു കമ്പനിയായ സൈഡസ് കാഡില്ല.
ആശങ്ക വേണ്ട; ഇന്ത്യക്ക് മാത്രമല്ല, ലോകമൊട്ടാകെ വിതരണം ചെയ്യാനുളള ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഗുളികകള്‍ കൈവശമുണ്ട്: സൈഡസ് കാഡില്ല
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് പ്രമുഖ മരുന്നു കമ്പനിയായ സൈഡസ് കാഡില്ല. ആഭ്യന്തര വിപണിയിലേക്ക് മാത്രമല്ല, ലോകമൊട്ടാകെ ആവശ്യം ഉയര്‍ന്നാല്‍ പോലും വിതരണം ചെയ്യാനുളള സ്‌റ്റോക്ക് കൈവശമുണ്ടെന്ന് സൈഡസ് കാഡില്ല സിഇഒ പങ്കജ് പട്ടേല്‍ പറഞ്ഞു.

ഇന്ത്യയില്‍ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉത്പാദിപ്പിക്കുന്ന രണ്ട് പ്രമുഖ കമ്പനികളില്‍ ഒന്നാണ് സൈഡസ് കാഡില്ല. ഇപ്കയാണ് മറ്റൊരു കമ്പനി. നിലവില്‍ ഹൈഡ്രോക്‌സിക്ലോറോക്വീന്റെ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസം 20 കോടി ഗുളികകള്‍ ഉത്പാദിപ്പിക്കുമെന്നും പങ്കജ് പട്ടേല്‍ അറിയിച്ചു. അടുത്ത മാസം 15 കോടി ഗുളികകള്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മലേറിയയുടെ ചികിത്സയ്ക്കുളള ഫലപ്രദമായ മരുന്ന് എന്ന നിലയിലാണ് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ പ്രശസ്തി നേടിയത്.

ഹൈഡ്രോക്‌സിക്ലോറോക്വീന്റെ ഒരു കോടി ഗുളികകളുടെ ആവശ്യകതയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.  എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ 3.28 കോടി ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഗുളികകള്‍ ലഭ്യമാണ്. കോവിഡ് വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഗുളിക നല്‍കി സഹായിക്കാനുളള ഇന്ത്യയുടെ തീരുമാനം, രാജ്യത്ത് ഇവയുടെ ലഭ്യതയ്ക്ക് കുറവ് വരുത്തുമെന്ന പ്രചാരണങ്ങള്‍ തളളിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തുവന്നത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ ഗുളികകളെ കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com