'ഇത്രയും കാലം ഉറങ്ങിക്കിടന്നവര്‍ ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടിയുമായെത്തുന്നു' ; രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് വിജയകാന്തിന്റെ ഭാര്യ

സംസ്ഥാനത്ത് ഭരണമില്ലെന്ന് ചിലര്‍ മുറിക്കുള്ളില്‍ ഇരുന്ന് ട്വിറ്ററില്‍ കുറിക്കുന്നു. ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അതിനെതിരെ പോരാടുകയല്ലേ  വേണ്ടത്
'ഇത്രയും കാലം ഉറങ്ങിക്കിടന്നവര്‍ ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടിയുമായെത്തുന്നു' ; രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് വിജയകാന്തിന്റെ ഭാര്യ
Updated on
1 min read

ചെന്നൈ: നടന്‍മാരായ രജനികാന്തിന്റെയും, കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത. ഇത്രയും കാലം ഉറങ്ങിക്കിടന്നവരാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നോക്കുന്നതും പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതെന്നുമായിരുന്നു പ്രേമതലയുടെ പരിഹാസം. സംസ്ഥാനത്ത് ചിലര്‍ ഇപ്പോള്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി രംഗത്തെത്തുകയാണ്. 

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക പ്രധാന ലക്ഷ്യമായി ഉയര്‍ത്തിയാണ് ഇവര്‍ വരുന്നത്. എന്നാല്‍ ഇത്രകാലവും ഇവര്‍ എവിടെ പോയി. രാഷ്ട്രീയപാര്‍ട്ടി ആര്‍ക്കും രൂപീകരിക്കാം. തങ്ങള്‍ക്ക് അതില്‍ പ്രശ്‌നമില്ല. എന്നാല്‍ തന്റെ ഭര്‍ത്താവ് വിജയകാന്തും, ഡിഎംഡികെ പാര്‍ട്ടിയും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി എന്നും പോരാടുകയാണ്. തന്റെ ഭര്‍ത്താവിന് ഇന്നും ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടെന്നും അവര്‍ പറഞ്ഞു. 

സംസ്ഥാനത്ത് ഭരണമില്ലെന്ന് ചിലര്‍ മുറിക്കുള്ളില്‍ ഇരുന്ന് ട്വിറ്ററില്‍ കുറിക്കുന്നു. എന്നിട്ട് സമാധാനത്തോടെ കിടന്നുറങ്ങുന്നു. ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടെന്ന് അറിയാമെങ്കില്‍ അതിനെതിരെ പോരാടുകയല്ലേ വേണ്ടത്. നടന്‍ കമല്‍ഹാസനെ പരോക്ഷമായി സൂചിപ്പിച്ച് പ്രേമലത പറഞ്ഞു. സംസ്ഥാനത്ത് ഭരണമില്ലെന്നും, അഴിമതി കൊടികുത്തി വാഴുകയാണെന്നും അഭിപ്രായപ്പെട്ട കമല്‍ഹാസന്‍, അഴിമതി തുറന്നുകാട്ടാനായി മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇതിനെ വിമര്‍ശിച്ചായിരുന്നു പ്രേമലതയുടെ വിമര്‍ശനം. 

കൂടല്ലൂരില്‍ കരിമ്പു കര്‍ഷകര്‍ക്കൊപ്പം സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രേമലത വിജയകാന്ത്. പ്രേമലതയെയും മറ്റു പ്രവര്‍ത്തകരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com