ഇനി നടപ്പാക്കുക സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ ?; രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ സോണുകളായി തിരിച്ചേക്കും

നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14ന് അവസാനിക്കും
ഇനി നടപ്പാക്കുക സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ ?; രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ സോണുകളായി തിരിച്ചേക്കും
Updated on
1 min read

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മൂന്ന് പ്രത്യേക മേഖലകളാക്കി തിരിച്ചാകും ഇനി നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്നാണ് സൂചന. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളായാകും തിരിക്കുക. കോവിഡ് രോഗബാധയുടെ തീവ്രത കണക്കാക്കിയാണ് ഇത്തരത്തില്‍ മേഖലകളെ തിരിക്കുക.

കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായ മേഖലയാണ് റെഡ് സോണ്‍. ഇവിടെ യാതൊരു തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. രോഗബാധിതരുടെ എണ്ണം വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കും.

താരതമ്യേന കോവി#് രോഗബാധ കുറവുള്ള മേഖലകളെയാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തുക. ഈ മേഖലകളില്‍ അത്യാവശ്യം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. കൃഷി വിളവെടുപ്പ്, നിയന്ത്രിതമായ തോതില്‍  പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവ അനുവദിക്കും. കൊറോണ ബാധിതരുടെ എണ്ണം വളരെ കുറഞ്ഞ സ്ഥലങ്ങളാണ് ഓറഞ്ച് സോണില്‍ വരിക.

കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങള്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കും. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇവിടെ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് സൂഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കും. പൊതുഗതാഗതവും അനുവദിച്ചേക്കും.

നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും. ഇതിന് ശേഷമാകും പുതിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ ട്രെയിന്‍ സര്‍വീസ്, അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍, അന്തര്‍ ജില്ലാ സര്‍വീസുകള്‍ എന്നിവ ഉടന്‍ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍്ട്ടുകള്‍. തുടര്‍ച്ചയായ ലോക്ക്ഡൗണ്‍ സമ്പദ്ഘടനയെ ബാധിച്ചേക്കാമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com