ലഖ്നൗ: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ. സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ക്ഡൗൺ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്ക് അവസാനിക്കും.
അവശ്യ സർവീസുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ, അവശ്യ വസ്തുക്കളുടേതല്ലാത്ത കടകൾ, റെസ്‌റ്റോറന്റുകൾ എന്നിവയെല്ലാം ലോക്ഡൗണിൽ അടച്ചിടും. ബസുകളുൾപ്പെടെയുള്ള പൊതുഗതാഗത മാർഗങ്ങളും ഈ ദിവസങ്ങളിൽ നിരോധിച്ചിട്ടുണ്ട്.
അതേ സമയം സംസ്ഥാനത്തേക്കെത്തുന്ന ട്രെയിനുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് പ്രത്യേക ബസ് സർവീസുകളെ ആശ്രയിക്കാം. ഹൈവേകളിലെയും റോഡുകളിലെയും അറ്റക്കുറ്റപണികൾക്ക് തടസം നേരിടില്ല. ഗ്രാമീണ മേഖലയിൽ ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാനും അനുമതിയുണ്ട്.
മെയ് മാസത്തിൽ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ എടുത്തുമാറ്റിയ ശേഷം ആദ്യമായാണ് യുപിയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. 30,000 പേർക്കാണ് യുപിയിൽ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് ടെസ്റ്റുകൾ നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
