എംഎൽഎമാർക്ക് അഞ്ചു കോടിയും 'മറ്റ് ചിലതും' വാ​ഗ്ദാനം ; സർക്കാരിനെ അട്ടിമറിക്കാൻ സൈന്യത്തെ ഉപയോ​ഗിക്കാനും ബിജെപി പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കുമാരസ്വാമി

യെദ്യൂരപ്പയും ബിജെപിയും എല്ലാ പരിധിയും ലംഘിച്ചെന്ന് കുമാരസ്വാമി
എംഎൽഎമാർക്ക് അഞ്ചു കോടിയും 'മറ്റ് ചിലതും' വാ​ഗ്ദാനം ; സർക്കാരിനെ അട്ടിമറിക്കാൻ സൈന്യത്തെ ഉപയോ​ഗിക്കാനും ബിജെപി പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കുമാരസ്വാമി
Updated on
1 min read

ബം​ഗളൂരു : കർണാടകയിലെ സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബിജെപി പദ്ധതിയിടുന്നതായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വെളിപ്പെടുത്തി. സർക്കാരിനെ അട്ടിമറിക്കാൻ സൈന്യത്തെ ഉപയോ​ഗിക്കാൻ വരെ പദ്ധതി ഇട്ടതായി അദ്ദേഹം പറഞ്ഞു. ഈ നീക്കത്തിന് പിന്നിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെദ്യൂരപ്പയാണ്. യെദ്യൂരപ്പയും ബിജെപിയും എല്ലാ പരിധിയും ലംഘിച്ചെന്നും കുമാരസ്വാമി പറഞ്ഞു. 

അഞ്ച് കോടി രൂപയും മറ്റ് ചിലകാര്യങ്ങളുമാണ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്ത് മാര്‍ഗവുമുപയോഗിച്ച് സര്‍ക്കാരിനെ മറിച്ചിടാനാണ് ശ്രമം നടക്കുന്നത്. 'കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നുമായി 18 എംഎല്‍എമാരെ കിട്ടിക്കഴിഞ്ഞു. 20 പേര്‍ തികഞ്ഞാല്‍ അവരെയെല്ലാം മുംബൈയിലേക്കും പുനെയിലേക്കും മാറ്റുമെന്നാണ് ബിജെപി നേതാക്കൾ എംഎല്‍എമാരോട് പറഞ്ഞത്'.

അഞ്ച് കോടി രൂപയും മറ്റ് ചിലകാര്യങ്ങളുമാണ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്ത് മാര്‍ഗവുമുപയോഗിച്ച് സര്‍ക്കാരിനെ മറിച്ചിടാനാണ് ഇവർ ശ്രമിക്കുന്നത്. മുംബൈയിലോ, പൂനെയിലേക്കോ മാറ്റാമെന്നും, വിധാൻ സഭയിൽ വിശ്വാസ വോട്ടെടുപ്പിന് സൈനിക വിമാനത്തിൽ തിരികെ ബം​ഗളൂരുവിൽ എത്തിക്കുമെന്നുമാണ്  ഞങ്ങളുടെ ചില എംഎല്‍എമാരോട് ബിജെപി നേതാക്കൾ പറഞ്ഞതെന്നും കുമാരസ്വാമി ആരോപിച്ചു. 

മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ, കർണാടകയിലെ നേതാക്കളുടെ ഇത്തരം നീക്കങ്ങൾക്ക് സഹായം ഒരുക്കുകയാണ്. ചാക്കിട്ടുപിടിക്കുന്ന എംഎൽഎമാർക്ക് താവളം ഒരുക്കാമെന്ന് ഫഡ്നാവിസ് സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതിക്കാരനായ രാഷ് ട്രീയക്കാരനാണ് യെദ്യൂരപ്പ. അധാര്‍മ്മികമായ ത്തരം നീക്കങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ടെന്ന കാര്യം ബിജെപി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com