ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി എംഎൽഎയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ ഒരാൾ പൊലീസ് പിടിയിലായി. മറ്റുപ്രതികൾക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന ഇന്നലെ രാത്രിയാണ് മഹറൗളിയിൽ നിന്നുള്ള എംഎൽഎ നരേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് നേർക്ക് അക്രമികൾ വെടിയുതിർത്തത്. സംഭവത്തിൽ ഒരു എഎപി പ്രവർത്തകൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട വ്യക്തിയായ അശോക് മന്നുമായി ബന്ധപ്പെട്ട ഗുണ്ടാപ്പകയാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊല്ലപ്പെട്ടയാള്‍ നേരത്തെ മറ്റൊരാളെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് ആരോപണമുണ്ടായിരുന്നു എന്നും ഡൽഹി പൊലീസ് പറയുന്നു.
അതേസമയം, എംഎല്‍എക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് വെടിവെപ്പുണ്ടായതും സഹായി കൊല്ലപ്പെട്ടതും. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെയാണ് നാല് റൗണ്ട് വെടിവെപ്പുണ്ടായത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു. പൊലീസ്
സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates