എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ്; നിരീക്ഷണത്തില്‍

ഇവര്‍ക്ക് ആര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ല
എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ്; നിരീക്ഷണത്തില്‍
Updated on
1 min read

ന്യൂഡല്‍ഹി: അഞ്ചു എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കോവിഡ്. മുന്‍ഗണനാ ക്രമത്തില്‍ എയര്‍ ഇന്ത്യയുടെ 77 പൈലറ്റുമാരില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുളള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇവര്‍ക്ക് ആര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ല. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ബോയിങ് 787  ഡ്രീംലൈനര്‍ വിമാനം പറത്തുന്ന പൈലറ്റുമാര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഏപ്രില്‍ 20 ന് ശേഷം ഇവരില്‍ ആരും തന്നെ വിമാനം ഓടിച്ചിട്ടില്ല. 20നാണ് അവസാനമായി ഇവരില്‍ ചിലര്‍ വിമാനം ഓടിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലോക്ക്ഡൗണിനിടെ, വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിന് മാത്രമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. ഇറ്റലിയില്‍ നിന്നും ഇറാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുളള ദൗത്യത്തില്‍ പങ്കാളിയായത് എയര്‍ ഇന്ത്യയാണ്. ഗള്‍ഫ് യുദ്ധത്തിന് ശേഷമുളള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിലാണ് എയര്‍ ഇന്ത്യ ഭാഗഭാക്കാകുന്നത്.

മെയ് ഏഴിനാണ് പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിനുളള ദൗത്യം ആരംഭിച്ചത്. ഒരാഴ്ചക്കിടെ 64 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുക. ഇതുവഴി വിദേശത്ത് കുടുങ്ങി കിടക്കുന്ന 15000 ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാനാണ് പദ്ധതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com