എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപം. ചില്ലറ വില്‍പ്പനയില്‍ അനുമതി ഇല്ലാതെ 100 ശതമാനം എഫ്ഡിഐ

എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപം. ചില്ലറ വില്‍പ്പനയില്‍ അനുമതി ഇല്ലാതെ 100 ശതമാനം എഫ്ഡിഐ

നിര്‍മ്മാണ മേഖലയിലും വിദേശ നിക്ഷേപപരിധി 100 ശതമാനമാക്കി. നിക്ഷേപത്തിന് ഇനി സര്‍ക്കാരിന്റെ അനുമതി വേണ്ട.
Published on

ന്യൂഡല്‍ഹി : വിദേശ നിക്ഷേപമേഖലയില്‍ വന്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യയിലെ വിദേശ നിക്ഷേപം 49 ശതമാനിമായി വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. വിദേശകമ്പനികള്‍ക്ക് 49 ശതമാനം വരെ എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാമെങ്കിലും ഉടമസ്ഥത അടക്കമുള്ള കാര്യങ്ങളില്‍ നിലവിലെ നിയമം തുടരും. ഇതനുസരിച്ച് എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യയ്ക്ക് തന്നെയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപത്തിന് കൂടുതല്‍ ഇളവ് നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ ചില്ലറ വില്‍പ്പന മേഖലയില്‍ 49 മുതല്‍ 100 ശതമാനം വരെയാണ് വിദേശ നിക്ഷേപ പരിധി. എന്നാല്‍ ഇതിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. പുതിയ തീരുമാനം അനുസരിച്ച്
ചില്ലറ വില്‍പ്പന രംഗത്ത് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താം. ഏകബ്രാന്‍ഡ് മേഖലയില്‍ വിദേശനിക്ഷേപത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്. 

നിര്‍മ്മാണ മേഖലയിലും വിദേശ നിക്ഷേപപരിധി 100 ശതമാനമാക്കി. ഇവിടെയും നിക്ഷേപത്തിന് ഇനി സര്‍ക്കാരിന്റെ അനുമതി വേണ്ട. സാമ്പത്തിക രംഗത്ത് വലിയ ഊന്നല്‍ എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയത്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് മുന്‍ സാമ്പത്തിക വര്‍ഷങ്ങളെ അപേക്ഷിച്ച് കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നോട്ടു നിരോധനവും ജിഎസ്ടിയും സാമ്പത്തിക രംഗത്ത് മാന്ദ്യം വരുത്തിയിരുന്നു. അത് വിജദേശ നിക്ഷേപത്തിന്റെ ഇളവുകളിലൂടെ മറികടക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നേരത്തെ നിക്ഷേപ പരിധി നിരക്ക് 60.08 ബില്യണ്‍ ഡോളറായിരുന്നു. അത് പുതിയ തീരുമാനത്തിലൂടെ 100 ബില്യണ്‍ ഡോളറായി ഉയരുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com