ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയ്‌നിന് തീപിടിച്ചു; യാത്രികര്‍ ടണലിലൂടെ ഇറങ്ങി ഓടി; 16 പേര്‍ കുഴഞ്ഞുവീണു

തീപടര്‍ന്നതിനെ തുടര്‍ന്നുണ്ടായ പുകശ്വസിച്ച് 16 ഓളം യാത്രികര്‍ കുഴഞ്ഞുവീണു. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ ഒരാളുടെ കാലിന് പരിക്കേറ്റു
ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയ്‌നിന് തീപിടിച്ചു; യാത്രികര്‍ ടണലിലൂടെ ഇറങ്ങി ഓടി; 16 പേര്‍ കുഴഞ്ഞുവീണു
Updated on
1 min read

കൊല്‍ക്കത്ത; കൊല്‍ക്കത്ത മെട്രോയിലുണ്ടായ തീപിടുത്തത്തില്‍ ഞെട്ടി യാത്രക്കാര്‍. ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നാണ് അഗ്നിക്ക് ഇരയായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടുത്തമുണ്ടായത്. ശീതീകരിച്ച ട്രെയ്‌നിന്റെ ആദ്യത്തെ കമ്പാര്‍ട്ട്‌മെന്റിനാണ് തീപിടിച്ചത്. ആളപായമുണ്ടായില്ല. എന്നാല്‍ തീപടര്‍ന്നതിനെ തുടര്‍ന്നുണ്ടായ പുകശ്വസിച്ച് 16 ഓളം യാത്രികര്‍ കുഴഞ്ഞുവീണു. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ ഒരാളുടെ കാലിന് പരിക്കേറ്റു.

ട്രെയ്‌നില്‍ പുക നിറയാന്‍ തുടങ്ങിയതോടെയാണ് തീപിടുത്തം ശ്രദ്ധിക്കുന്നത്. സംഭവം അറിഞ്ഞ് മോട്ടോര്‍മാന്‍ ടണലിന്റെ മധ്യത്തിലായി ട്രെയിന്‍ നിര്‍ത്തി. അപ്പോഴേക്കും കറുത്ത പുക ട്രെയ്‌നില്‍ നിറഞ്ഞിരുന്നു. തൊട്ടടുത്ത് നില്‍ക്കുന്ന ആളെ കാണാന്‍ പോലും കഴിയാത്ത അവസ്ഥയായി. ശ്വാസം കിട്ടാതെ വന്നതോടെ ആളുകള്‍ ട്രെയ്‌നില്‍ നിന്ന് പുറത്ത് കടക്കാന്‍ തിരക്കുകൂട്ടുകയായിരുന്നു. ചില യാത്രികര്‍ ശുദ്ധവായു കടക്കുന്നതിന് വേണ്ടി ജനല്‍ ചില്ലുകള്‍ അടിച്ചു പൊളിച്ചു. ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ആളുടെ കാല്‍ ഒടിഞ്ഞു.  എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന്  അധികൃതര്‍ അറിയിച്ചു. 

മുന്‍വശത്തുള്ള എമര്‍ജനിസി ഡോറിലൂടെ ടണലിലൂടെ ഇറങ്ങി നടന്ന് ഭൂരിഭാഗം നാട്ടുകാരും അടുത്ത സ്‌റ്റേഷനില്‍ എത്തി. പശ്ചിമ ബംഗാള്‍ അഗ്‌നിശമന സേനയും കൊല്‍ക്കത്ത പൊലിസ് ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്ത് എത്തി സ്ഥിതി ഗതികള്‍ നിയന്ത്രിച്ചു. എന്നാല്‍ കൊല്‍ക്കത്ത മെട്രോയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം മാണ് യാത്രക്കാര്‍ ഉയര്‍ത്തുന്നത്. മെട്രോയുടെ ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ചിട്ട് മറുപടി പോലും ലഭിച്ചില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com