കര്‍ണനെ ജയിലിലടയ്ക്കു; കര്‍ണന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കര്‍ണന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി - കര്‍ണനെ ഇന്ന് കല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റും - ചൊവ്വാഴ്ച രാത്രി തമിഴ്‌നാട്ടില്‍ വെച്ചാണ് കര്‍ണന്‍ പിടിയിലായത്‌ 
കര്‍ണനെ ജയിലിലടയ്ക്കു; കര്‍ണന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
Updated on
1 min read

ന്യൂദല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പിടിയിലായ മുന്‍ കല്‍ക്കത്ത ഹെക്കോടതി ജഡ്ജി സിഎസ് കര്‍ണന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സിഎസ് കര്‍ണന്‍ ശിക്ഷ അനുഭവിച്ചേ തീരൂ എന്നും സുപ്രീം കോടതി. തന്റെ ശിക്ഷ ഇളവുചെയ്യണമെന്നും ഇടക്കാല ജാമ്യം നല്‍കണമെന്നുമായിരുന്നു കര്‍ണന്റെ ഹര്‍ജി. ഇത് തള്ളിയാണ് സുപ്രീം കോടതി അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. 

ബംഗാളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ജസ്റ്റിസ് കര്‍ണനെ കൊല്‍ക്കത്തയിലെത്തിച്ചു. തുടര്‍ന്ന  പ്രസിഡന്‍സി ജയിലിലേക്കുമാറ്റും. ചൊവ്വാഴ്ച രാത്രിയാണ് ജസ്റ്റിസ് കര്‍ണന്‍ തമിഴ്‌നാട്ടില്‍വെച്ച് അറസ്റ്റിലാവുന്നത്. 

ദളിതനായതിന്റെ പേരിലാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്നാണ് ജസ്റ്റിസ് കര്‍ണന്റെ അഭിപ്രായം. മെയ് 9നാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗബെഞ്ച് ജസ്റ്റിസ് കര്‍ണനെ ശിക്ഷിച്ചത്. അധികാരത്തിലിരിക്കെ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെടുന്ന ആദ്യത്തെ ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.  

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ സഹജഡ്ജ്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെ കല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ശിക്ഷ വിധിച്ചതാണ് കോടതിയലക്ഷ്യ നടപടിയിലെത്തിച്ചത്. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടോയെന്നു പരിശോധിക്കാതെ തനിക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുകയാണ് സുപ്രീം കോടതി ചെയ്തതെന്നാണ് കര്‍ണന്‍ പറയുന്നത്. കൂടാതെ കര്‍ണന്റെ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സുപ്രീം കോടതി നേരത്തെ മാധ്യമങ്ങളെ വിലക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com