കര്‍ണാടകയില്‍ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി: മറ്റുള്ളവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം, കാത്തിരിക്കാന്‍ ബിജെപി

കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കി. ഒരു സ്വതന്ത്ര എംഎല്‍എയും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയത്.
കര്‍ണാടകയില്‍ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി: മറ്റുള്ളവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം, കാത്തിരിക്കാന്‍ ബിജെപി
Updated on
1 min read

ബെംഗലൂരു: കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കി. ഒരു സ്വതന്ത്ര എംഎല്‍എയും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയത്. സ്വതന്ത്ര എംഎല്‍എയായ ആര്‍ ശങ്കര്‍, കോണ്‍ഗ്രസ് എംഎല്‍മാരായ രമേശ് ജര്‍ക്കിഹോളി, മഹേഷ് കുമതാളി എന്നിവരെയാണ് അയോഗ്യരാരക്കിയത്. ഇതില്‍ ആര്‍ ശങ്കര്‍ നേരത്തെ ബിജെപിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

ശങ്കര്‍ അടക്കം 107 എംഎല്‍എമാരുടെ പിന്തുണ ബിജെപി അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന 15 എംഎല്‍എമാരെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസും ദളും സ്പീക്കര്‍ക്കു കത്തു നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യത്തില്‍ റണ്ടുജിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസ്-ജനതാ ദള്‍ ഭരണം അവസാനിച്ചു രണ്ടു ദിവസമായിട്ടും ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തില്‍ കര്‍ണാടക രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങിയേക്കും എന്നാണ് സൂചനകള്‍. സംസ്ഥാനത്ത് താല്‍ക്കാലികമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് ഗവര്‍ണര്‍ വാജുഭായ് വാല ശുപാര്‍ശ നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം കാക്കുകയാണെന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യുരപ്പ പറയുന്നത്. അതേസമയം ഭൂരിപക്ഷം ഉറപ്പാക്കാനാവുമോയെന്ന കാര്യത്തില്‍ വ്യക്തതയ്ക്കായാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം കാക്കുന്നതെന്നാണ് സൂചനകള്‍.

മറ്റ് എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം വരുന്നതു വരെ കാക്കാനാണ് ബിജെപിയുടെ തീരുമാനമെന്നാണ് അറിയുന്നത്. ധൃതിപിടിച്ച് സര്‍ക്കാര്‍ രൂപീകരിച്ച് ഭുരിപക്ഷം തെളിയിക്കാനാവാത്ത അവസ്ഥ ഒഴിവാക്കാനാണ് ശ്രമം. രാജിക്കത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നില്ലെന്ന എംഎല്‍എമാരുടെ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലുമുണ്ട്.

വിമത എംഎല്‍എമാരെ അയോഗ്യനാക്കാന്‍ കത്തു നല്‍കിയിട്ടുണ്ടെങ്കിലും അനുനയ നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളൂരുവില്‍ തിരിച്ചെത്തുന്ന എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിനായാല്‍ ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമാവും. അങ്ങനെയൊരു സാഹചര്യം സംജാതമാവുന്നത് ഒഴിവാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ എംഎല്‍എമാര്‍ തിരികെപ്പോവാനുള്ള സാധ്യതയും ബിജെപി നേതൃത്വത്തിന്റെ മനസിലുണ്ടെന്ന് ബംഗളുരുവില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com