'കുറിപ്പ് വിലയെക്കുറിച്ചല്ല' ; വിശദീകരണവുമായി മുന്‍ പ്രതിരോധ സെക്രട്ടറി

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫയലില്‍ എഴുതിയ കുറിപ്പില്‍ വിശദീകരണവുമായി മുന്‍ പ്രതിരോധ സെക്രട്ടറി രംഗത്തെത്തി
'കുറിപ്പ് വിലയെക്കുറിച്ചല്ല' ; വിശദീകരണവുമായി മുന്‍ പ്രതിരോധ സെക്രട്ടറി
Updated on
1 min read

ന്യൂഡല്‍ഹി : റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ, തന്റെ കുറിപ്പിന് വിശദീകരണവുമായി മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ രംഗത്തെത്തി. ഫയലില്‍ എഴുതിയ ആ കുറിപ്പ് റഫാല്‍ യുദ്ധ വിമാനത്തിന്റെ വിലയുമായി ബന്ധപ്പെട്ട് അല്ലെന്നാണ് മോഹന്‍ കുമാര്‍ വ്യക്തമാക്കിയത്. 

റഫാല്‍ വിമാനത്തിന്റെ ഗ്യാരണ്ടിയും രാജ്യത്തിന്റെ പൊതുവായ നിലപാടും പൊതു നിബന്ധനകളെക്കുറിച്ചും ആയിരുന്നു കുറിപ്പില്‍ സൂചിപ്പിച്ചതെന്നും ജി മോഹന്‍കുമാര്‍ വ്യക്തമാക്കി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് താനെഴുതിയ കുറിപ്പ് ഏത് സാഹചര്യത്തിലായിരുന്നു എന്ന് ഓര്‍മ്മയില്ലെന്നായിരുന്നു മോഹന്‍കുമാര്‍ ആദ്യം പ്രതികരിച്ചിരുന്നത്. 


റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രാലയം നിയോഗിച്ച സംഘം ചര്‍ച്ചകള്‍ നടത്തുന്നതിനിടെ, പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായത്. പ്രതിരോധമന്ത്രാലയം സെക്രട്ടറി മോഹന്‍കുമാര്‍ ഇതിനെ എതിര്‍ത്ത് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. മോഹന്‍കുമാര്‍ ഫയലില്‍ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് സഹിതം ദ ഹിന്ദു ദിനപ്പത്രമാണ്, കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. 

2015 ഒക്ടോബര്‍ 23 ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ്  സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വസര്‍ ലൂയിസ് വാസിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമര്‍ശമാണ് സമാന്തര ചര്‍ച്ചകളിലേക്ക് വിരല്‍ ചൂണ്ടിയത്. 

ജനറല്‍ റബ്ബിന്റെ കത്ത് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം ചര്‍ച്ചകള്‍ റഫാല്‍ കരാര്‍ സംബന്ധിച്ച് ഇന്ത്യന്‍ സംഘത്തിന്റെ വിലപേശല്‍ ശേഷിയെയും ചര്‍ച്ചകളെയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും, ഇത് ഒഴിവാക്കണമെന്നും പ്രതിരോധമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com