കോവിഡ് ബാധിതനായ ഭര്‍ത്താവിനെ കാണാനില്ലെന്ന് സ്ത്രീ; മരിച്ചെന്ന് ആശുപത്രി അധികൃതര്‍

എന്നാല്‍ കോവിഡ് ബാധിതന്‍ മെയ് ഒന്നിന് മരിച്ചെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇയാളെ സംസ്‌കരിച്ചെന്നുമാണ് അധികൃതര്‍ പറയുന്നത്.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

ഹൈദരാബാദ്: കോവിഡ് ബാധിതനായ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി സ്ത്രീ. ഹൈദരാബാദുകാരിയായ അല്ലംപള്ളി മാധവി എന്ന സ്ത്രീയാണ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ബുധനാഴ്ച രാത്രി രംഗത്തെത്തിയത്.

എന്നാല്‍ കോവിഡ് ബാധിതന്‍ മെയ് ഒന്നിന് മരിച്ചെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇയാളെ സംസ്‌കരിച്ചെന്നുമാണ് അധികൃതര്‍ പറയുന്നത്.

'42 വയസ്സ് പ്രായമുള്ള മധുസൂദനനെ ഏപ്രില്‍ 30നാണ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയ അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമായിരുന്നതിനാല്‍ രക്ഷിക്കാനായില്ല, മെയ് ഒന്നിന് അദ്ദേഹം മരിച്ചു. നടപടിക്രമമനുസരിച്ച്, കുടുംബാംഗങ്ങളെ അറിയിക്കുകയും പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പൊലീസിന് കൈമാറുകയും ചെയ്തു. ഒരു കാരണവശാലും കുടുംബം മുന്നോട്ട് വരുന്നില്ലെങ്കില്‍, സംസ്‌കാരം കോര്‍പ്പറേഷനാണ് നടത്താറ്. ഈ കേസില്‍ കോര്‍പ്പറേഷന്‍ സംസ്‌കാരം നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.'- ഗാന്ധി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. 

മെയ് ഒന്നിന് മധുസൂദനന്‍ മരിച്ചതായി പൊലീസ് കേസ് ഷീറ്റിലും വ്യക്തമാക്കുന്നുണ്ട്. മധുസൂദനന് യാത്രാചരിത്രമൊന്നുമില്ല.ഏപ്രില്‍ 30ന് കിംഗ് കോട്ടിയുടെ ഒപിയില്‍ നിന്നാണ് മധുസൂദനെ ഗാന്ധി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്.

അല്ലംപള്ളി മാധവി എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതിപ്പെട്ടത്. എന്നാല്‍ ഈ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. പഴയ ട്വീറ്റുകളും അപ്രത്യക്ഷമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com