ഗുജറാത്തില്‍ തോല്‍ക്കുമെന്ന് ബിജെപിക്ക് ഭയം,  ജിഎസ്ടി നിരക്കുകള്‍ കുറച്ചത് അതുകൊണ്ടെന്ന് ശിവസേന

എത്ര എതിര്‍പ്പുകള്‍ ഉയര്‍ന്നാലും ജിഎസ്ടി വിഷയത്തില്‍ വീട്ടുവീഴ്ചയ്ക്ക് തയ്യാറെല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ട് ഇതിന് തയ്യാറായെന്ന് ശിവസേന ചോദിക്കുന്നു 
ഗുജറാത്തില്‍ തോല്‍ക്കുമെന്ന് ബിജെപിക്ക് ഭയം,  ജിഎസ്ടി നിരക്കുകള്‍ കുറച്ചത് അതുകൊണ്ടെന്ന് ശിവസേന
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് ചരക്കുസേവനനികുതി നിരക്ക് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് ശിവസേന.  ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടുവരുകയായിരുന്നു. അന്നെല്ലാം കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് എത്ര എതിര്‍പ്പുകള്‍ ഉയര്‍ന്നാലും ജിഎസ്ടി വിഷയത്തില്‍ വീട്ടുവീഴ്ചയ്ക്ക് തയ്യാറെല്ലെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ട് ഇതിന് തയ്യാറായെന്ന് മുഖപത്രമായ സാമ്‌നയിലുടെ ശിവസേന ചോദിക്കുന്നു. ഇതിനുളള കൃത്യമായ ഉത്തരമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി നേരിടുന്ന പ്രതിപക്ഷ പ്രതിഷേധം. ഏത് പ്രശ്‌നം ഉണ്ടായാലും അതില്‍ നിന്നും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ഇവര്‍ വിദഗ്ധര്‍ ആണെന്ന് ബിജെപി നേതൃത്വത്തെ പരോക്ഷമായി പരാമര്‍ശിച്ചു ശിവസേന കുറ്റപ്പെടുത്തി. 

കേന്ദ്രത്തില്‍ എന്‍ഡിഎ ഘടകകക്ഷിയായ  ശിവസേന ഗുജറാത്തില്‍ തനിച്ചാണ്് മത്സരിക്കുന്നത്. ബിജെപി നേതാക്കള്‍ക്ക് ഗുജറാത്തിലെ ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍പോലും സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അവരെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല.ബിജെപിയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നതായുളള റിപ്പോര്‍ട്ടുകള്‍ വരെ വരുന്നതായി മുഖപത്രത്തിലുടെ ശിവസേന ആരോപിച്ചു. 

ചരക്കുസേവന നികുതി പണപ്പെരുപ്പനിരക്ക് വര്‍ധിക്കാന്‍ കാരണമായി. സാധാരണക്കാരുടെ കുടുംബബജറ്റ് ഇത് താറുമാറാക്കി. ചെറുകിടക്കാരെയും പാവങ്ങളെയുമാണ് ജിഎസ്ടി ഏറ്റവുമധികം ബാധിച്ചതെന്നും ശിവസേന ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com