ചെന്നൈയില്‍ നിന്നും സഹോദരനെ കാണാനെത്തി;  കോവിഡെന്ന സംശയത്താല്‍ 55 കാരനെ വീട്ടില്‍ കയറ്റിയില്ല; മൂന്ന് ദിവസം പട്ടിണി 

രാജുവിന്റെ ദുരവസ്ഥ കണ്ട ചില ഡ്രൈവര്‍മാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു
ചെന്നൈയില്‍ നിന്നും സഹോദരനെ കാണാനെത്തി;  കോവിഡെന്ന സംശയത്താല്‍ 55 കാരനെ വീട്ടില്‍ കയറ്റിയില്ല; മൂന്ന് ദിവസം പട്ടിണി 
Updated on
1 min read

ചെന്നൈ:  കോവിഡുണ്ടെന്ന സംശയത്താല്‍ 55 വയസ്സുകാരനെ വീട്ടില്‍ കയറ്റാതെ കുടുംബാംഗങ്ങള്‍. വീട്ടുകാര്‍  അഭയം നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പട്ടിണികിടക്കേണ്ടി വന്നതു മൂന്നു ദിവസം. ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ എന്‍ രാജു സഹോദരനെ കാണുന്നതിനായി തഞ്ചാവൂരിലേക്കു വന്നതായിരുന്നു. എന്നാല്‍ ഇയാള്‍ക്കു കോവിഡ് ഉണ്ടെന്ന ഭയത്താല്‍ കുടുംബാംഗങ്ങള്‍ വീട്ടിലേക്കു കയറ്റിയില്ല. തുടര്‍ന്നു പട്ടുക്കോട്ടയിലുള്ള ഒരു ഓഡിറ്റോറിയത്തില്‍ ഭക്ഷണമില്ലാതെ 3 ദിവസം കിടന്നു.

രാജുവിന്റെ ദുരവസ്ഥ കണ്ട ചില ഡ്രൈവര്‍മാര്‍ പട്ടുക്കോട്ട മുനിസിപ്പല്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്മ കന്റീനില്‍ നിന്നു ഭക്ഷണം എത്തിച്ചു. അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ പിന്നീടു കുടുംബാംഗങ്ങള്‍ സ്വീകരിക്കാന്‍ തയാറായി. രാജുവിന്റെ സാംപിളുകള്‍ പരിശോധനക്കയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com