ജനങ്ങളുടെ തൊഴിലും ജീവിതവും നഷ്ടപ്പെടുമ്പോള്‍ ഇന്ധനവില കൂട്ടുന്നതിലെ യുക്തി മനസ്സിലാകുന്നില്ല; പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ജനങ്ങളുടെ തൊഴിലും ജീവിതവും നഷ്ടപ്പെടുമ്പോള്‍ ഇന്ധനവില കൂട്ടുന്നതിലെ യുക്തി മനസ്സിലാകുന്നില്ല; പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്
Updated on
1 min read

ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കൊറോണക്കാലത്തെ ഇന്ധനവില വര്‍ദ്ധനവ് തികച്ചും വികാരം മനസ്സിലാക്കാതെയുള്ള നടപടിയാണെന്ന് സോണിയ കുറ്റപ്പെടുത്തി. 

ജനങ്ങളില്‍ നിന്ന് കൊള്ളലാഭമുണ്ടാക്കുന്ന സര്‍ക്കാര്‍ മോശം അവസ്ഥയില്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സോണിയ കുറ്റപ്പെടുത്തി. തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ദ്ധനവ് സംഭവിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ പ്രധാനമന്ത്രിക്ക് കത്തയച്ചത്. 

മാര്‍ച്ച് ആദ്യംമുതല്‍ പത്തു തവണ ഇന്ധന വില കൂട്ടിയ സര്‍ക്കാര്‍ നടപടി തീര്‍ത്തും വികാരശൂന്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മോശം ഉപദേശത്തിന്റെ ഫലമായി സ്വീകരിച്ച ഈ നടപടിയുലൂടെ എക്‌സൈസ് ഡ്യൂട്ടിയിലൂടെയും ഇന്ധനവില വര്‍ദ്ധിപ്പിച്ചതിലൂടെയും 2.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഈ വര്‍ദ്ധനവ് പിന്‍വലിക്കാനും കുറഞ്ഞ എണ്ണവിലയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് നേരിട്ട് കൈമാറാനും സോണിയ ആവശ്യപ്പെട്ടു. 

ജനങ്ങള്‍ സ്വയം പര്യാപ്തരാകണമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അവരുടെ മുന്നോട്ടുപോകാനുള്ള കഴിവിന്‍മേല്‍ സാമ്പത്തികമായി വിലങ്ങുവയ്ക്കരുത്- സോണിയ കത്തില്‍ പറയുന്നു. 

കൊറോണക്കാലത്ത് ഇന്ത്യയിലെ ജനങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും നിരവധി വെല്ലുവിളികളിലൂടെയും ഇതുവരെ അനുഭവിക്കാത്ത അരക്ഷിതാവസ്ഥയിലൂടെയും ഭയത്തിലൂടെയുമാണ് കടന്നുപോകുന്നതെന്നും സോണിയ കത്തില്‍ പറയുന്നു. 

ജനങ്ങളുടെ ബുദ്ധമുട്ടുകള്‍ ലഘൂകരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടുക്കയല്ല വേണ്ടത്. കോവിഡ് 19 കാലത്ത് കോടിക്കണക്കിന് ജനങ്ങളുടെ ജോലിയും ജീവിതവും നഷ്ടപ്പെടുമ്പോള്‍ ഇന്ധന വില കൂട്ടുന്നതിലെ യുക്തി മനസ്സിലാകുന്നില്ല.-സോണിയ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com