

ഇന്ത്യയുടെ നാല്‍പതാമത് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 31 വിജയകരമായി ഭ്രമണപദത്തിലെത്തി. ഫ്രഞ്ച് ഗയാനയില്‍ വച്ച് ഇന്ത്യന്‍ സമയം 2:31നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഏരിയന്‍-5(വിഎ247) റോക്കറ്റാണ് 2,535 കിലോ ഗ്രാം ഭാരമുള്ള ജിസാറ്റ്-31 നെ ഭ്രമണപഥത്തിലെത്തിച്ചത്. 15 വർഷമാണ് ജിസാറ്റ്-31ന്റെ ആയുസ്സ്.
ഇന്ത്യന്‍ ഭൂഖണ്ഡത്തിലെയും ഇന്ത്യന്‍ ദ്വീപുകളിലെയും ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിന് ജിസാറ്റ്-31സഹായകമാകും. വിപുലമായ ബാന്‍ഡ് ശേഷിയുള്ള ട്രാന്‍സ്‌പോണ്ടര്‍ വഴി അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം തുടങ്ങി ഇന്ത്യയ്ക്ക് ചുറ്റമുളള സമുദ്രമേഖലയിലെല്ലാം വാർത്താവിനിമയ സൗകര്യം ലഭ്യമാക്കും.
വിസാറ്റ് നെറ്റ്‌വര്‍ക്കുകള്‍, ടെലിവിഷന്‍ അപ്‌ലിങ്കുകള്‍, ഡിഎസ്എന്‍ജി, ഡിടിഎച്ച് ടെലിവിഷന്‍ സര്‍വീസ്, സെല്ലുലാര്‍ ബാക്ക് ഹൗള്‍ കണക്റ്റിവിറ്റി തുടങ്ങിയ സേവനങ്ങളെ ഇത് പിന്തുണയ്ക്കും.  ഈ വർഷം കാലാവധി അവസാനിക്കുന്ന 2007ൽ വിക്ഷേപിച്ച ഇൻസാറ്റ് 4സി.ആർ. ഉപഗ്രഹത്തിന്റെ ജോലികളും ജിസാറ്റ്-31 ഏറ്റെടുക്കും.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
