ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് എഎപി നേതാവിനെതിരെ കേസ്. എഎപി കൗൺസിലർ താഹിർ ഹുസൈനെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. ഇന്‍റലിജൻസ് ബ്യൂറോ ഓഫീസർ അങ്കിത് ശർമ ഉൾപ്പെടെ അഞ്ച് പേരുടെ മരണവുമായി ബന്ധപ്പെട്ടാണ് താഹിർ ഹുസൈനെതിരെ കേസെടുത്തിരിക്കുന്നത്.
താഹിറിന്റെ വീട്ടിൽ നിന്ന് പെട്രോൾ ബോംബുകളടക്കം പൊലീസ് കണ്ടെടുത്തു. വീട് പൊലീസ് സീൽ ചെയ്തു.
ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന സമയത്താണ് തന്‍റെ മകനു നേരെ ആക്രമണം ഉണ്ടായതെന്ന് അങ്കിത് ശർമയുടെ പിതാവ് പറഞ്ഞു. വടക്കു കിഴക്കൻ ഡൽഹിയിലെ ചന്ദ് ബാഗ് മേഖലയിൽ നിന്നാണ് കഴിഞ്ഞ ദിവസം അങ്കിത് ശർമയുടെ മൃതദേഹം ലഭിച്ചത്.
താഹിർ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കർശന നടപടി പാർട്ടിയെടുക്കുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates