

ന്യൂഡല്‍ഹി: എഐസിസി സമ്മേളനത്തിൽ നേതാക്കൾ പ്രസംഗിക്കുമ്പോൾ, അവരുടെ അനുയായികൾ സിന്ദാബാദ് വിളിക്കുന്ന രീതി സുപരിചിതമാണ്. എന്നാൽ ഈ ശൈലിക്ക് മാറ്റം വരുത്താനുള്ള നീക്ക്തതിലാണ് കോൺഗ്രസ് അധ്യക്ഷൻ. ഓരോ നേതാക്കള്‍ക്കും അനുയായികള്‍ സിന്ദാബാദ് വിളിക്കുന്ന രീതിയും വേണ്ടെന്ന് രാഹുൽ നിർദേശം നൽകി.
സമ്മേളന വേദിയിലെ പതിവ് നേതൃബാഹുല്യം വേണ്ടെന്നും രാഹുൽ നിർദേശിച്ചു. പ്ലീനറി സമ്മേളന വേദിയിൽ പ്രസംഗിക്കുന്ന നേതാവ് മാത്രം മതി. സ്റ്റേജ് എന്ന രീതിതന്നെ ഉണ്ടാവില്ല. ഒരാള്‍ പ്രസംഗിക്കുമ്പോള്‍ പ്രധാന നേതാക്കളുള്‍പ്പെടെ എല്ലാവരും സദസ്സില്‍ ഇരിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. പ്രസംഗിക്കുന്നവര്‍ കോണ്‍ഗ്രസ് അധ്യക്ഷനുള്‍പ്പെടെ പ്രമുഖ നേതാക്കളുടെ പേര് എടുത്തു പറയുന്ന രീതി ഒഴിവാക്കണം. കാര്യമാത്ര പ്രസക്തമായി നിശ്ചിത സമയത്ത് പ്രസംഗം അവസാനിപ്പിക്കണമെന്നും രാഹുൽ നിർദേശിച്ചു.
എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടിയുടെ ഏറ്റവും താഴേത്തട്ടിലെ ഘടകമായ ബൂത്ത് സമിതികളുടെ അഞ്ച് പ്രസിഡന്റുമാരെ വീതം ഇക്കുറി പ്ലീനറിക്ക് ക്ഷണിച്ചിട്ടുണ്ട്. സാധാരണ എ.ഐ.സി.സി. അംഗങ്ങളും പി.സി.സി. അംഗങ്ങളും മാത്രമാണ് ഉണ്ടാവുക. മികച്ച പ്രകടനം കാഴ്ചവെച്ച ബൂത്ത് പ്രസിഡന്റുമാരെയാണ് ക്ഷണിച്ചിരിക്കുന്നത്. എറണാകുളം ചെങ്ങമനാട് പഞ്ചായത്തിലെ കെ.കെ. ഹുസൈന്‍, കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തിലെ കെ. റെലിഷ്, പത്തനംതിട്ട അടൂരില്‍നിന്ന് സൈമണ്‍ അലക്‌സാണ്ടര്‍, തൃശ്ശൂര്‍ നാട്ടികയില്‍നിന്ന് എസ്. മുഹമ്മദ്, തിരുവനന്തപുരം ആങ്ങോടുനിന്നുള്ള പി.കെ. മനുകുമാര്‍ എന്നിവരാണ് സമ്മേളനത്തിലേക്ക് കേരളത്തില്‍നിന്ന് ക്ഷണം ലഭിച്ച ബൂത്ത് പ്രസിഡന്റുമാര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates