പാനി പൂരി കോവിഡ് പരത്തുമോ?;  വില്‍പ്പന നിരോധിച്ച് ജില്ലാ ഭരണകൂടം

പാനി പൂരി കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് കാണ്‍പൂര്‍ ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്
പാനി പൂരി കോവിഡ് പരത്തുമോ?;  വില്‍പ്പന നിരോധിച്ച് ജില്ലാ ഭരണകൂടം
Updated on
1 min read

ലക്‌നൗ:  പാനി പൂരി കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് കാണ്‍പൂര്‍ ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പാനി പൂരിയുടെ വില്‍പ്പന ജില്ലാ ഭരണകൂടം നിരോധിച്ചു.

പാനി പൂരിയുടെ വില്‍പ്പന സ്ഥലത്തെ തിരക്കാണ് ആശങ്കയ്ക്ക് കാരണം. സാമൂഹിക അകലം പാലിക്കാതെ ജനം തടിച്ചുകൂടുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ജില്ലാ ഭരണകൂടം ഭയക്കുന്നു. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി പുറപ്പെടുവിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ പലയിടത്തും ലംഘിക്കുന്നതും കടുത്ത നടപടികളിലേക്ക് കടക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചു. തെരുവോരങ്ങള്‍ കേന്ദ്രീകരിച്ചുളള പാനി പൂരി ഉള്‍പ്പെടെയുളളവയുടെ വില്‍പ്പന നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് നടക്കുന്നതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടിയിലേക്ക് കടന്നത്.

പലയിടങ്ങളിലും വില്‍പ്പനക്കാര്‍ മുഖാവരണം പോലും ധരിക്കുന്നില്ല. ഗ്ലൗസ് ധരിക്കാതെ ഭക്ഷണം വിതരണം ചെയ്യുന്നതും പതിവാണ്. വേണ്ടത്ര ശുചിത്വം പാലിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പാനി പൂരിയുടെ വില്‍പ്പന നിരോധിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാന്‍പൂരിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com