പൊതുഇടങ്ങളില്‍ തുപ്പുന്നത് നിരോധിച്ച് ഹിമാചല്‍ സര്‍ക്കാര്‍; ലംഘിക്കുന്നവര്‍ക്കെതിരെ എപിഡമിക് ഡീസിസ് നിയമം അനുസരിച്ച് നടപടി

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഷിംല:  പൊതുഇടങ്ങളില്‍ തുപ്പുന്നത് നിരോധിച്ച് ഹിമാചല്‍ പ്രദേശ്. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.

നേരത്തെ ചൂയിംഗ് ഗമ്മുകളുടെ വില്‍പ്പനയും ഉപയോഗവും ഹിമാചല്‍ പ്രദേശത്ത് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ ഡി ധിമ്മാന്‍ പറഞ്ഞു. പൊതുഇടങ്ങളില്‍ തുപ്പുന്നവരെ പിടികൂടിയാല്‍ എപിഡമിക് ഡീസിസ് നിയമം അനുസരിച്ചുളള നടപടികള്‍ സ്വീകരിക്കും. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബന്ധപ്പെട്ട വകുപ്പ് അനുസരിച്ചുളള നടപടിയും സ്വീകരിക്കുമെന്നും ഹിമാചല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ സംസ്ഥാനത്ത് 33 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 1311 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com